അനുബന്ധ വാര്ത്തകള്
- ഡാരിൽ മിച്ചലിന് പകരം നീഷമെത്തും? സഞ്ജുവിന്റെ അങ്കം ഇന്ന് കൊൽക്കത്തയ്ക്കെതിരെ
- ഹാർദ്ദിക്കിന്റെ ടീം 2008ലെ രാജസ്ഥാനെ ഓർമിപ്പിക്കുന്നു, കപ്പ് സ്വന്തമാക്കുമോ ടൈറ്റൻസ്?
- ബിസിസിഐയുടേത് വൈകാരികമായ തീരുമാനം, രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കിയത് ഫിറ്റ്നസ് നോക്കാതെ
- മുംബൈയുടെ സൂര്യനുദിച്ചു, സീസണിലെ ആദ്യ വിജയം
- ക്യാപ്‌റ്റൻസി പ്രകടനത്തെ ബാധിക്കുന്നു, ജഡേജ ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞു, ധോനി വീണ്ടും ചെന്നൈ നായകൻ
ക്യാപ്‌റ്റൻ മാറിയതും ചെന്നൈ വീണ്ടും സൂപ്പർ കിങ്‌സ്, സൺറൈസേഴ്സിനെതിരെ നേടിയത് ആധികാരിക ജയം
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നാണെങ്കിലും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ ക്യാപ്‌റ്റൻസി ജഡേജയ്ക്ക് കൈമാറിയപ്പോൾ തുടർപരാജയങ്ങളായിരുന്നു ചെന്നൈക്ക് നേരിടേണ്ടി വന്നത്. ഒപ്പം കളിക്കാരൻ എന്ന നിലയിൽ ജഡേജ തുടർച്ചയായി നിരാശപ്പെടുത്തുന്നതിനും ഇത് ഇടയാക്കി.
എന്നാൽ മഹേന്ദ്രധോനിക്ക് തന്നെ വീണ്ടും നായകത്വം കൈമാറിയപ്പോൾ ഹൈദരാബാദിനെതിരെ പുത്തൻ ഊർജവുമായാണ് ചെന്നൈ എത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ റുതുരാജിന്റെയും ഡെവോൺ കോൺവെയുടെയും അർധസെഞ്ചുറികളുടെ കരുത്തിൽ 200 റൺസാണ് മത്സരത്തിൽ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയെ 189 റൺസിന് പിടിച്ച് നിർത്താനും ചെന്നൈയ്ക്കായി. ധോനിക്ക് കീഴിൽ താരതമ്യേന മോശം ബൗളിങ് നിരയും ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയപ്പോൾ പരാജയങ്ങളിൽ നിന്ന് വിജയം രുചിക്കാൻ ചെന്നൈയ്ക്കായി. 40 വയസുകാരനായ ധോനിക്ക് കീഴിൽ എത്രകാലം വിജയം തുടരും എന്ന ചോദ്യം നിലനിൽക്കുമ്പോഴും ധോനി എന്ന നായകൻ ചെന്നൈയ്ക്ക് നൽകുന്ന ഊർജം ക്രിക്കറ്റ് പ്രേമികൾക്ക് വിസ്മരിക്കാൻ സാധിക്കുന്നതല്ല.