അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (20:22 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഒരോവറില്‍ 7 വൈഡുകളെറിഞ്ഞ് അര്‍ഷദീപ് സിംഗ്. മത്സരത്തിലെ പത്താം ഓവറിലാണ് 7 വൈഡുകളടക്കം 13 പന്തുകള്‍ അര്‍ഷദീപ് എറിഞ്ഞത്. അര്‍ഷദീപിന്റെ ഓവര്‍ കഴിഞ്ഞതോടെ 9 ഓവറില്‍ 90/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക 108/1 എന്ന നിലയിലായി.
പത്താമത്തെ ഓവറില്‍ അര്‍ഷദീപ് എറിഞ്ഞ ആദ്യ പന്ത് ക്വിന്റണ്‍ ഡികോക്ക് സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ 2 റണ്‍സ് ഓടിയെടുത്ത് സ്‌ട്രൈക്ക് നേടാന്‍ ഡികോക്കിനായി. തുടര്‍ന്നുള്ള 2 പന്തുകളില്‍ അര്‍ഷദീപ് ലെഗ് സ്റ്റമ്പിന് വൈഡായി എറിഞ്ഞ 2 പന്തുകളും വൈഡായി. ഓവറിലെ മൂന്നാമത്തെ പന്ത് യോര്‍ക്കര്‍ ലൈനില്‍. ആ പന്തില്‍ റണ്‍സൊന്നും നേടാന്‍ താരത്തിനായില്ല. ഇതിന് പിന്നാലെയായിരുന്നു. തുടര്‍ച്ചയായുള്ള 5 വൈഡുകളുടെ വരവ്. 2 വൈഡുകള്‍ അര്‍ഷദീപ് എറിഞ്ഞതോടെ ടീം സ്‌കോര്‍ നൂറിലെത്തി.
അടുത്ത 2 പന്തുകളും വീഡും വൈഡുകള്‍. ഇതോടെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറടക്കം മുഖത്ത് രോഷം പ്രകടമാക്കി. അര്‍ഷദീപിന്റെ പന്തുകളിലുള്ള നിരാശ മുഴുവനും ഗംഭീറിന്റെ മുഖത്തുണ്ടായിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ ഒരു റണ്‍സ്. നാലാം പന്തില്‍ 2 റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. എന്നാല്‍ ആറാം പന്തില്‍ വീണ്ടും വൈഡ്. ഇതോടെ അര്‍ഷദീപ് ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍. അവസാന പന്തില്‍ ക്വിന്റണ്‍ ഡികോക്ക് സിംഗിള്‍ നേടി. ഓവര്‍ അവസാനിച്ചപ്പോള്‍ 13 പന്തുകളാണ് അര്‍ഷദീപ് എറിഞ്ഞ് തീര്‍ത്തത്.