മരിയന്‍ നഷ്ടങ്ങളുടെ തമ്പുരാട്ടി

marion
FILEFILE


WEBDUNIA|

മരിയന്‍റെ ജീവിതത്തിലേക്ക് ദൌര്‍ഭാഗ്യങ്ങളുടെ കടന്നു വരവ് ഷോട്ട് പുട്ട് താരം സി ജെ ഹണ്ടറുടെ രൂപത്തിലായിരുന്നു. ഈ കൂട്ടുകെട്ട് മരിയനെ ഉത്തേജക മരുന്നു വിവാദത്തില്‍ എത്തിച്ചു. നാന്‍ഡ്രലോണ്‍ എന്ന നിരോധിത മരുന്നിന്‍റെ ഉപയോഗത്തില്‍ കുപ്രസിദ്ധിയും 2000 ഒളിമ്പിക്‍സില്‍ വിലക്ക് സമ്പാദിച്ചിരിക്കുന്ന താരവുമായിരുന്നു ഹണ്ടര്‍. പിന്നീട് രണ്ടു കുട്ടികളുടെ പിതാവും തന്നേക്കാള്‍ ഏഴു വയസ് മൂത്തയാളുമായ ഹണ്ടര്‍ മരിയന്‍റെ ഭര്‍ത്താവായി മാറിയത് 1998 ല്‍.

ഹണ്ടറുമായി 2002 ല്‍ ബന്ധം വേര്‍പെടുത്തിയ മരിയന്‍ അതിനു ശേഷം ദാമ്പത്യം പങ്കു വച്ചത് മറ്റൊരു വേഗക്കാരന്‍ ടിം മോണ്ട് ഗോമറിയുമായിട്ടാണ്. 2002 ല്‍ 100 മീറ്ററില്‍ ലോക റെക്കോഡ് കണ്ടെത്തിയ മോണ്ട്ഗോമറിയും ഉത്തേജക മരുന്നിന്‍റെ കൂട്ടുകാരനായിരുന്നു. ഉത്തേജക വിവാദത്തിന്‍റെ പേരില്‍ 2004 ല്‍ വിലക്ക് സമ്പാദിച്ചു. ഇതിനിടയില്‍ 2003 ല്‍ മരിയന്‍ ആദ്യത്തെ കുട്ടിക്ക് ജന്‍‌മം നല്‍കി. ഒരു വര്‍ഷം ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും മാറി നിന്ന ശേഷം മരിയന്‍ ലോക മീറ്റില്‍ തിരിച്ചു വരാനിരിക്കുകയായിരുന്നു.

2007 ലും കായിക രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്ന മരിയന്‍ വീണ്ടും വാര്‍ത്തകളില്‍ എത്തിയത് മൂന്നാം വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു. ബാര്‍ബേദിയന്‍ സ്പ്രിന്‍ററായ ഒബാദെലെ തോം‌സണുമായിട്ടാണ് മരിയന്‍ മൂന്നാമത് വിവാഹിതയായത്. വടക്കന്‍ കരോലിനയിലെ പട്ടണമായ വിത്സണ്‍ മില്‍‌സില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം.
അതിനു ശേഷവും ട്രാക്കില്‍ കാര്യമായ സാന്നിദ്ധ്യം ഇല്ലാതെയായ മരിയന്‍ വീണ്ടുമെത്തിയത് ഉത്തേജക മരുന്നു വെളിപ്പെടുത്തലുമായിട്ടാണ്. മുമ്പ് രണ്ടു തവണയും ഉത്തേജക വിരുദ്ധ സമിതിക്കു മുന്നില്‍ കാര്യം നിഷേധിച്ച മരിയന്‍ പുതിയ വെളിപ്പെടുത്തലോടെ ദുഷിച്ചവളായി മാറി. അത്‌ലറ്റിക്ക് ഫെഡറേഷന്‍റെ ആജീവനാന്ത വിലക്കും അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതിനു ജയില്‍ വാസവും പിഴയുമാണ് മരിയനെ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :