ഫുട്ബോള്‍ രാജാവിന്‌ നാല്‍പ്പത്തേഴ്

maradona
ANIFILE
1987: നാപ്പോളിക്ക്‌ ഇറ്റാലിയന്‍ ലീഗ്‌ കിരീടം നേടിക്കൊടുത്തു.

1987: നാപ്പോളിയെ യുവേഫ ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന്‌ രണ്ട്‌ മാസം അര്‍ജന്‍റീനയില്‍ ചെലവഴിച്ചു. നാപ്പോളിയില്‍ തിരിച്ചെത്താന്‍ വൈകിയത്‌ വിവാദമായി.

1990: നാപ്പോളിയെ രണ്ടാമതു തവണ ഇറ്റാലിയന്‍ലീഗില്‍ ജേതാക്കളാക്കി. തുടര്‍ന്ന്‌ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്‍റീനയെ നയിച്ചു. ആ ലോകകപ്പ്‌ ഫൈനലില്‍ ജര്‍മ്മനിയോട്‌ ഒരു ഗോളിനാണ്‌ മറഡോണയുടെ ടീം തോറ്റത്‌. തുടര്‍ന്ന്‌ നാപ്പോളിയുമായി അഭിപ്രായ ഭിന്നതയുണ്ടായി. 30,000 ഡോളര്‍ ക്ലബ്‌ അച്ചടക്ക ലംഘനത്തിന്‍റേ പേരില്‍ മറഡോണയില്‍ നിന്ന്‌ ഈടാക്കി. യുവേഫ കപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു.

1991: ഉത്തേജന മരുന്ന്‌ പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ 15 മാസം വിലക്ക്‌. ഇറ്റലിയില്‍ നിന്ന്‌ അര്‍ജന്‍റീനയില്‍ മടങ്ങിയെത്തിയ മറഡോണയെ കൊക്കൈന്‍ കൈവശം സൂക്ഷിച്ചതിന്‌ അറസ്റ്റ്‌ ചെയ്തു. കൊക്കൈന്‍ ഉപയോഗിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ മറഡോണയോട്‌ കോടതി നിര്‍ദ്ദേശിച്ചു.

1992: വിലക്ക്‌ തീര്‍ന്നെങ്കിലും നേപ്പാളിക്ക്‌ കളിക്കാന്‍ വിസമ്മതിച്ചു. പിന്നീട്‌ സ്പാനീഷ്‌ ക്ലബ്ബായ സെവില്ലയില്‍ ചേര്‍ന്നു. 4.62 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക.

WEBDUNIA|
1982: ലോകകപ്പിന്‌ ശേഷം സ്പാനീഷ്‌ ക്ലബ്ബായ ബാഴ്‌സലോണിയയിലേക്ക്‌ കൂടുമാറി. 1.875 ദശലക്ഷം ഡോളറായിരുന്നു കരാര്‍. എന്നാല്‍ പരുക്ക്‌ ആ വര്‍ഷം മറഡോണയെ അലട്ടി.

1984: ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍ ചേര്‍ന്നു. 4.68 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക.

1986: ലോകകപ്പില്‍ അര്‍ജന്‍റീനയെ ജേതാക്കളാക്കി. ലോകകപ്പിന്‍റേ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1ന്‌ അര്‍ജന്‍റീന തോല്‍പ്പിച്ചപ്പോള്‍ ആ രണ്ട്‌ ഗോളും പിറന്നത്‌ മറഡോണയിലൂടെയാണ്‌.

ദൈവത്തിന്‍റേ കൈയിലൂടെ നേടിയ ആദ്യഗോള്‍ ഏറെ വിവാദമുണ്ടാക്കി. എന്നാല്‍ മറഡോണ നേടിയ രണ്ടാം ഗോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച ഗോളായാണ്‌ കരുതുന്നത്‌. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെയാണ്‌ മറഡോണ്‌ നയിച്ച ടീം തോല്‍പ്പിച്ചത്‌ (3-2).

1993: അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റേ 100 മത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന കളിയില്‍ രാജ്യത്തെ നയിച്ചു. സെവില്ലയുമായും അഭിപ്രായഭിന്നത. മറഡോണയ്ക്ക്‌ നല്‍കാനുള്ള ബാക്കി തുക (625,000 ഡോളര്‍) നല്‍കിയില്ല. സെവില്ലയുമായി തെറ്റിപ്പിരിഞ്ഞ മറഡോണ അര്‍ജന്‍റീനിയന്‍ ക്ലബ്ബായ നേവല്‍സ്‌ ഓള്‍ഡ്‌ സോയിസില്‍ ചേര്‍ന്നു. ലോകകപ്പ്‌ യോഗ്യത മത്സരങ്ങളുടെ ആദ്യ രണ്ട്‌ പാദങ്ങളില്‍ അര്‍ജന്‍റീനയ്ക്കായി കളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :