അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുന്നു; പഠനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍
- തിയേറ്ററുകളിൽ 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം: നിയന്ത്രണങ്ങൾ എടുത്തുമാറ്റി തമിഴ്നാട് സർക്കാർ
- ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
- വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം എന്ന് കേന്ദ്രത്തോട് കേരളം
- കാസര്‍കോട് ബസപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം സംഭവിച്ചത്: ഗതാഗതമന്ത്രി
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറന്റൈനില്‍ കഴിയണം
കാസര്‍ഗോഡ്: ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം ഇവര്‍ ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ കാണണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വീതം ടെസ്റ്റ് നടത്തും. ആറ് പ്രവര്‍ത്തി ദിവസങ്ങളില്‍ തുടര്‍ച്ചയായി പരിശോധന തുടരും. മൂന്ന് ആഴ്ച ഈ പ്രവര്‍ത്തനം തുടരും. 18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തി പത്രം വിതരണം ചെയ്യും. ഈ പ്രവര്‍ത്തനത്തില്‍ ഒന്നാമതെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ കളക്ടര്‍ ട്രോഫി സമ്മാനിക്കും.