അനുബന്ധ വാര്‍ത്തകള്‍
- മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും, രജിസ്ട്രേഷൻ ബുധനാഴ്ച്ച മുതൽ
- സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ മാറ്റം, ആറ് ജില്ലകൾ റെഡ് സോണിൽ
- സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 13 പേർക്ക് രോഗമുക്തി
- ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്: കേന്ദ്രത്തോട് ഒരാഴ്ച്ചക്കകം മറുപടി നൽകാൻ സുപ്രീംകോടതി
- കിട്ടിയത് ഉപയോഗശൂന്യമായ പരിശോധനാകിറ്റുകൾ, വാങ്ങിയത് ഇരട്ടിവിലയ്ക്ക്! ഐസിഎംആർ പ്രതിക്കൂട്ടിൽ
ചൈനയില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്കുന്നു
ചൈനീസ് കമ്പനികളില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്കുന്നു. പരിശോധനാ ഫലങ്ങളുടെ കൃത്യത ഇല്ലായ്മയും അമിതവിലയുമാണ് കാരണം. ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെയാണ് തീരുമാനം.
ചൈനീസ് കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടില്ലെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. കിറ്റുകള്‍ തിരിച്ച് അതേ കമ്പനികള്‍ക്കുതന്നെ നല്‍കും.
രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചു.