'എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്,നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റെക്കമെന്റ് ചെയ്യുന്നു'; സംവിധായകന്‍ സലാം ബാപ്പുവിന്റെ റിവ്യൂ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (10:14 IST)
മോമോ ഇന്‍ ദുബായ് പ്രിവ്യൂ ഷോ എറണാംകുളം ഷേണായീസ് തീയറ്ററില്‍ നിന്ന് കണ്ട് സംവിധായകന്‍ സലാം ബാപ്പു.'വെട്ടിപിടിക്കലുകളുടെ ഈ കാലത്ത് വിട്ടുകൊടുക്കലും പരസ്പര സ്‌നേഹവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില്‍ നമ്മളോടൊപ്പം കുട്ടികളെയും ഈ ചിത്രം കാണിക്കണം. അടുത്ത കാലത്ത് ഞാന്‍ കണ്ട സിനിമകളില്‍ എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്, നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു, മോമൊ ഇന്‍ ദുബായ്'- എന്നാണ് ചിത്രം കണ്ട ശേഷം സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സലാം ബാപ്പുവിന്റെ വാക്കുകള്‍

ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രം മോമോ ഇന്‍ ദുബായ് പ്രിവ്യൂ ഷോ എറണാംകുളം ഷേണായീസ് തീയറ്ററില്‍ നിന്നാണ് കണ്ടത്, സുഹൃത്തും പ്രൊഡ്യൂസറുമായ ഹാരിസ് ദേശം (harris desom) സിനിമ കാണാന്‍ വിളിച്ചപ്പോള്‍ ഒരു കുഞ്ഞ് സിനിമ എന്ന പ്രതീക്ഷയിലാണ് പോയത്, എന്നാല്‍ ചിരിയും സങ്കടവും നിറഞ്ഞ ജീവിതഗന്ധിയായ ഒരു വലിയ ചിത്രം കണ്ടാണ് തീയറ്ററില്‍ നിന്നും ഇറങ്ങാന്‍ സാധിച്ചത്.

മോമോ എന്ന കുഞ്ഞിന്റെ സ്വപ്നവും സൗഹൃദങ്ങളുമാണ് ചിത്രം പറയുന്നത്,
സിനിമയുടെ തുടക്കം മുതല്‍ മോമോയോടൊപ്പം നമ്മള്‍ പ്രേക്ഷകര്‍ സഞ്ചരിക്കും, അവന്റെ കുസൃതിയും നിഷ്‌കളങ്കതയും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും, അവന്റെ ആഗ്രഹ സാഫല്യത്തിനായി നമ്മള്‍ ഗാഢമായി ആഗ്രഹിക്കും, അതിന് തടസം നേരിടുമ്പോള്‍ അവനെ പോലെത്തന്നെ പ്രേക്ഷകരായ നമ്മള്‍ക്കും സങ്കടമാകും, കണ്ണ് നിറയും...

'ഹലാല്‍ ലൗ സ്റ്റോറി' Halal Love Story എന്ന ചിത്രത്തിനു ശേഷം സക്കറിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്'(Momo in Dubai) ക്ക് സക്കരിയയോടൊപ്പം ആഷിഫ് കക്കോടിയും തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നു. നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം, മനോഹരമായ കഥക്ക് ആവശ്യമായ ഡീറ്റൈല്‍സിലൂടെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ മോമോ ഇന്‍ ദുബായിലൂടെ അദ്ദേഹത്തിന് സാധിച്ചു, 'ദുബൈ കാഴ്ചകള്‍ സജിത് പുരുഷുവിന്റെ ക്യാമറ കണ്ണിലൂടെ ഭംഗിയാക്കി...

ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന സാധാരണകാരിയായ ഗള്‍ഫുകാരന്റെ ഭാര്യ കദീജയായി അനു സിത്താര Anu Sithara വേഷം ഗംഭീരമാക്കി, ജീവിത പ്രാരാബ്ധങ്ങളില്‍ ഉഴലുന്ന അനീഷ് ജി മേനോന്റെ (Aneesh Gopinathan) മുത്തൂട്ടി മദ്ധ്യ വര്‍ഗ്ഗ പ്രവാസിയുടെ നേര്‍ക്കാഴ്ചയാണ്, ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്ന് വന്ന അനീഷ് പ്രവാസിയുടെ നിസ്സഹായാവസ്ഥ ഭംഗിയായി വരച്ചു കാട്ടി, ജോണി ആന്റണിയുടെ Johny Antony എളാപ്പ അവതരണത്തില്‍ വേറിട്ട് നിന്നും, മൊമോയായി അഭിനയിച്ച മിടുക്കനും മറ്റു കുട്ടികളും കയ്യടി അര്‍ഹിക്കുന്നു.

'വെട്ടിപിടിക്കലുകളുടെ ഈ കാലത്ത് വിട്ടുകൊടുക്കലും പരസ്പര സ്‌നേഹവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില്‍ നമ്മളോടൊപ്പം കുട്ടികളെയും ഈ ചിത്രം കാണിക്കണം. അടുത്ത കാലത്ത് ഞാന്‍ കണ്ട സിനിമകളില്‍ എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്, നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു, മോമൊ ഇന്‍ ദുബായ്... വളരെ സ്വാഭാവികമായി പറയുന്ന കഥയില്‍ മനസ്സിനെ ഉലക്കുന്ന ക്ലൈമാക്‌സ് നിങ്ങളെ കണ്ണീരണിയിക്കും.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :