ഡ്രൈവിങ് ലൈസൻസിലെ വിവാദ ഡയലോഗ്: കോടതിയിൽ ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജ്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജനുവരി 2020 (20:26 IST)
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകൻ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സിനിമയിൽ നിന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ച രംഗങ്ങൾ നീക്കം ചെയ്‌തിട്ടുണ്ടെന്നും പൃഥ്വിരാജ് അറിയിച്ചു. ചിത്രത്തിലെ രംഗങ്ങൾക്കെതിരെ സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദപ്രകടനം നടാത്തിയത്.

സിനിമയിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ അഭിനയിക്കില്ല എന്ന് പറയുന്നതായുമുള്ള ഒരു രംഗമുണ്ട്. കൂടാതെ ഇതേ സ്ഥാപനത്തെ പറ്റി മോശം പരാമർശവും നടത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടീസ് അയച്ചിരുന്നു.

ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നതായി സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പാലിക്കുന്നതിൽ
പൃഥ്വിരാജ് വീഴ്ച്ച വരുത്തിയതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :