അനുബന്ധ വാര്‍ത്തകള്‍
- Mammootty: ഇനി മോഹന്‍ലാലും പിന്നില്‍; ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന പുരസ്കാരം, മലയാളത്തിന്റെ മമ്മൂട്ടി മാജിക്ക്
- മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ തന്നെ സന്തോഷമെന്ന് ആസിഫ് അലി, പ്രത്യേക ജൂറി പരാമർശത്തിൽ പ്രതികരണം
- നിർമാതാവ് മമ്മൂക്കയെന്ന് കേട്ടപ്പോൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഹ്രസ്വചിത്രം ചെയ്തതിനെ പറ്റി മഞ്ജു വാര്യർ
- Kerala State Awards 2024 Live Updates: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2024: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ
- Kalamkaval: ആ പെണ്ണുങ്ങള് ഗോവണി കയറുന്നത് അയാളുടെ വലയിലേക്ക്; ഉള്ളടക്കത്തെ കുറിച്ച് സൂചന നല്കി കളങ്കാവല്‍ പോസ്റ്റര്‍
Mammootty: 'ആസിഫിന്റെ നാല് സിനിമകള്‍ കണ്ടു, ഗംഭീരം..! പക്ഷേ അപ്പുറത്ത് മമ്മൂട്ടിയല്ലേ; പുകഴ്ത്തി പ്രകാശ് രാജ്
ശരിയാണ്, മമ്മൂട്ടി മത്സരിക്കുന്നത് യുവ നടന്മാരോടാണ്. പക്ഷേ അനുഭവസമ്പത്തിന്റെ പേരില്‍ നമുക്ക് ഒരാളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല
Mammootty: കടുത്ത മത്സരത്തിനൊടുവിലാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതെന്ന സൂചന നല്കി ജൂറി ചെയര്മാന് പ്രകാശ് രാജ്. ആസിഫ് അലിയുടെ നാല് സിനിമകള്‍, ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ ഇതെല്ലാം ഉള്ളപ്പോഴും ഭ്രമയുഗത്തിലെ മമ്മൂട്ടി വേറിട്ടുനിന്നെന്ന് പ്രകാശ് രാജ് പറഞ്ഞു.
കൊടുമണ്‍ പോറ്റി, ചാത്തന് എന്നീ രണ്ട് കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷമമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനാണ് മമ്മൂട്ടി പുരസ്കാരത്തിനു അര്‍ഹനായിരിക്കുന്നത്.
' ശരിയാണ്, മമ്മൂട്ടി മത്സരിക്കുന്നത് യുവ നടന്മാരോടാണ്. പക്ഷേ അനുഭവസമ്പത്തിന്റെ പേരില്‍ നമുക്ക് ഒരാളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ പ്രകടനം ഗംഭീരമാണ്. യുവ അഭിനേതാക്കള്‍ ഈ ഭാവാഭിനായം കണ്ടുപഠിക്കണം. ടൊവിനോയുടെ എആര്‍എമ്മിലെ പ്രകടനം കണ്ടു, ആസിഫ് അലിയുടെ നാല് സിനിമകള്‍ കണ്ടു കഥാപാത്രങ്ങള്‍ക്കു വേണ്ടി അവര്‍ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. അതെല്ലാം മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മഹാനടന്മാരുടെ പ്രചോദനം കൊണ്ട് കൂടിയാകും. അപ്പോഴും ഭ്രമയുഗത്തിലെ കഥാപാത്രമായി മാറാന്‍ നടത്തിയിരിക്കുന്ന വൈവിധ്യം അല്ലെങ്കില്‍ സ്വന്തം ശരീരത്തെ പൂര്‍ണമായി ഇല്ലാതാക്കി കഥാപാത്രത്തിനായുള്ള മാറ്റത്തില്‍ എനിക്ക് അദ്ദേഹത്തോടു അസൂയ തോന്നി. യുവതാരങ്ങള്‍ ആ ലെവലിലേക്ക് ഉയരാനാണ് നോക്കേണ്ടത്,' പ്രകാശ് രാജ് പറഞ്ഞു.