1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ, യഥാർത്ഥ സ്വാതന്ത്രം ലഭിച്ചത് മോദി വന്നതിന് ശേഷം: കങ്കണ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (14:27 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ‌തിന് ശേഷമാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്രം ലഭിച്ചതെന്ന് ബോളിവുഡ് താരം റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് കങ്കണ ഏറ്റുവാങ്ങുന്നത്.

1947ൽ ഇന്ത്യക്ക് സ്വന്തന്ത്രമായിരുന്നില്ല ലഭിച്ചത്. ഭിക്ഷ മാത്രമായിരുന്നു അത്. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു.ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നുമാണ് വിമർശകർ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :