മലയാളം ഭരതസ്മരണയില്‍

ഭരതന്‍ ഓര്‍മ്മയായിട്ട് ഒരു ദശകം

ഭരതന്‍
PROPRO
മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്‌വാരത്തിലും നാം മോപന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.

ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ്‌ പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്‌. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു.

നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്‌മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ്‌ പോത്തന്‍, കെ.ജി. മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്റണി, വൈശാലിയിലൂടെ സഞ്ജയ്‌, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്‌വാരത്തിലൂടെ സലീം ഗൗസ്‌, പാര്‍വതിയിലൂടെ തമിഴ്‌ നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഹിന്ദി നടന്‍ ഗിരീഷ്‌ കര്‍ണാഡ്‌, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍കൊണ്ടു വന്നതു ഭരതനാണ്‌.

ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു. തകരയ്ക്കു ഭരതന്‍ നല്‍കിയ തമിഴ്‌ മൊഴിമാറ്റം -ആവാരം പൂ- ഭരതനെ തമിഴില്‍ ശ്രദ്ധേയനാക്കി, പിന്നീട് കമ്ലുമായി ചേര്‍ന്ന് ചെയ്ത തേവര്‍ മകന്‍ ഒരുക്കി. തുടര്‍ന്ന്‌ തെലുങ്കിലും ദേവരാഗം, മഞ്ജീരധ്വനി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ അവസാനം സംവിധാനം ചെയ്ത ചുരം കലാപരമായി മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തികവിജയം നേടിയില്ല.

WEBDUNIA|
കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുക എന്ന സ്വപ്നം അവശേഷപ്പിച്ചുകൊണ്ട്‌ ഭരതനെന്ന അപൂര്‍വ പ്രതിഭ വിടപറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :