മലയാളം ഭരതസ്മരണയില്‍

ഭരതന്‍ ഓര്‍മ്മയായിട്ട് ഒരു ദശകം

ഭരതന്‍
PROPRO
വടക്കാഞ്ചേരി എങ്കക്കാട്‌ പാലിയശ്ശേരില്‍ പരമേശ്വരന്‍ നായരുടെ മകന്‍ കെ പി ഭരതന്‍ 1946 നവംബര്‍ 14-നാണ് ജനിച്ചത്. സ്കുള്‍ വിദ്യാഭ്യാസം കഴിഞ്ഞ തൃശൂര്‍ കോളജ്‌ ഓഫ്‌ ആര്‍ട്‌സില്‍ നിന്നു ചിത്രം വരയില്‍ ഡിപ്ലോമ നേടി.

പിതൃസഹോദരന്മാരായ സംവിധായകന്‍ പി.എന്‍. മേനോന്റേയും കലാസംവിധയകന്‍ എസ്‌.കെ. പാലിശേരിയുടേയും സഹായത്തോടെ സിനിമയില്‍ എത്തി. വിന്‍സന്റിന്‍റെ ഗന്ധര്‍വ്വക്ഷേത്രം എന്ന ചിത്രമാണ്‌ ഭരതന്‍റെ സ്വതന്ത്ര കലാസംവിധായകനാക്കിയത്‌. പി എന്‍.മേനോന്റേയും എ. വിന്‍സന്റിനേയും ചിത്രങ്ങളിലടക്കം ഒട്ടേറെ മലയാള സിനികള്‍ക്ക്‌ ഭരതന്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു.

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന രതിനിര്‍വ്വേദം, തകര തുടങ്ങിയ ചിത്രങ്ങള്‍ കമ്പോളവിജയവും കലാമൂല്യവും ഒരുമിച്ച്‌ ഉറപ്പുവരുത്തി. കാക്കനാടന്‍റെ പറങ്കിമല, അടിയറവ്‌ തുടങ്ങിയ കഥകളും, നാഥന്‍റെ ചാട്ട, വിജയന്‍ കരോട്ടിന്‍റെ മര്‍മ്മരം, ജോണ്‍പോളിന്‍റെ ചാമരം, സന്ധ്യ മയങ്ങും നേരം, തിക്കോടിയന്‍റെ ഇത്തിരിപ്പുവേ ചുവന്നപൂവേ, ലോഹിതദാസിന്‍റെ പാഥേയം, വെങ്കലം, അമരം, നെടുമുടിയുടെ കാറ്റത്തെ കിളിക്കൂട്‌, ആരവം തുടങ്ങിയ സിനിമകള്‍ക്കു മലയാളസിനിമയില്‍ പ്രത്യേക സ്ഥാനമുണ്ട്.

എം.ടി. വാസുദേവന്‍ നായരുടെ വൈശാലിയും , താഴ്‌വാരവും മനോഹരമായ വശ്യതയോടെയാണ് ഭരതന്‍ അഭ്രപാളിയിലാക്കിയത്. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ണമായും പെയിന്റിങ്ങുകളാക്കി മുന്‍കൂട്ടി വരച്ചു തയാറാക്കുകയായിരുന്നു അദ്ദേഹം.

WEBDUNIA|
അരവിന്ദന്‍റെ തമ്പിലൂടെ രംഗത്തുവന്ന നെടുമുടി വേണുവിന്‍റെ അഭിനയനൈപുണ്യം മലയാളി കൂടുതല്‍ അടുത്തറിഞ്ഞത് ആരവം, ആരോഹണം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലൂടെയാണ്‌. ഒരുമിന്നാം മിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ അഭിനയത്തിന്‌ നെടുമുടി വേണു ദേശീയ അവാര്‍ഡിന്‌ അവസാനവട്ടം വരെ മല്‍സരിച്ചു. ഭരത്‌ ഗോപിക്ക്‌ അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാറ്റത്തെ കിളിക്കൂട്‌, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങും നേരം തുടങ്ങിയവയും ഭരതന്റേതു തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :