മലയാളം ഭരതസ്മരണയില്‍

ഭരതന്‍ ഓര്‍മ്മയായിട്ട് ഒരു ദശകം

ഭരതന്‍
PROPRO
സംവിധായകന്‍ ഭരതന്‍ ബാക്കിവച്ചു പോയ നിശബ്ദതക്ക്‌ ഒരു ദശകം പൂര്‍ത്തിയാകുമ്പോള്‍ ശിഷ്യരും സഹപ്രവര്‍ത്തകരും മഹാനായ കാലാകാരനെ ഓര്‍ക്കാന്‍ വീണ്ടും ഒത്തുകൂടുന്നു. ഭരതന്‍ സ്‌മൃതി ദിനം ഇക്കുറി ഭരതന്‍റെ ഗുരുക്കന്മാര്‍ക്ക്‌ ശ്രദ്ധാഞ്‌ജലിയായി ഒരുക്കാനുള്ള തിരക്കിലാണ്‌ അദ്ദേഹത്തിന്‍റെ മകനും നടനുമായ സിദ്ധാര്‍ത്ഥന്‍.

‘അച്ഛന്‍റെ ഓര്‍മ്മദിനം അച്ഛന്‍റെ ഗുരുക്കന്മാരായ രാമുകാര്യാടിനും ഭാസ്‌കരന്‍മാഷിനും ഉള്ള ശ്രദ്ധാഞ്‌ജലിയാക്കമാറ്റാനുള്ള ശ്രമത്തില്‍ വളരെ സന്തോഷമുണ്ട്‌‌’- സിദ്ധാര്‍ത്ഥന്‍ പറയുന്നു.

‘കഴിഞ്ഞ വര്‍ഷം സ്‌മൃതിദിനം സംഘടിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഭരത്‌ഗോപിയും ഇത്തവണ ഇല്ല. ഭരത സ്‌മരണക്ക്‌ ഒപ്പം ഭരത്‌ഗോപിയുടെയും സ്‌മരണ പങ്കുവയ്‌ക്കാനാണ്‌ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ ഒത്തു കൂടുന്നത്‌’- സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോണ്‍ പറഞ്ഞു.

ഭരതന്‍ ഫൗണേ്ടഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭരതന്‍-ഭരത്ഗോപി സ്മൃതിയും ഭരതന്‍ പുരസ്കാര സമര്‍പ്പണവും തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ നടക്കും. ചടങ്ങ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌ സംവിധായകന്‍ ഭാരതീരാജയ്ക്ക്‌ ഇക്കൊല്ലത്തെ പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ സമര്‍പ്പിക്കും.

WEBDUNIA|
സമഗ്രസംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരം മരണാനന്തരബഹുമതിയായി ഭരത്ഗോപിക്കാണ്‌ നല്‍കുന്നത്‌. ഭരത്ഗോപിയുടെ മകന്‍ എം.ജി. മുരളീകൃഷ്ണന്‍ ഏറ്റുവാങ്ങും. കാവാലം നാരായണപ്പണിക്കര്‍ ഭരതന്‍ സ്മാരകപ്രഭാഷണവും നെടുമുടി വേണു ഭരത്ഗോപി സ്മാരക പ്രഭാഷണവും നിര്‍വഹിക്കും. ജെ.സി ഡാനിയേല്‍ പുരസ്കാര ജേതാവ്‌ അഡ്വ. പി. രാമദാസിന്‌ ഫൗണേ്ടഷന്‍റെ പ്രത്യേകപുരസ്കാരം ശോഭനപരമേശ്വരന്‍ നായര്‍ സമ്മാനിക്കും. ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജി ജോര്‍ജ് അധ്യക്ഷനായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :