മമ്മൂട്ടിക്ക് 2015 വരെ ഡേറ്റില്ല!

PRO
അയാള്‍ ബാലചന്ദ്രന്‍. മരണത്തിന്‍റെ ഗൂഢാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയാണ് ജോലി. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടിയാണ് അയാളുടെ യാത്ര. നഗരത്തില്‍ ആരുമറിയപ്പെടാതെ പോകുന്ന മരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥകള്‍ അയാള്‍ അന്വേഷിച്ചുകണ്ടെത്തുന്നു. മരണവും ജീവിതവും തമ്മില്‍ മുഖാമുഖം കാണുന്ന അവസ്ഥ. ഇവിടെ ബാലചന്ദ്രനാകുന്നത് മമ്മൂട്ടിയാണ്.

വി എം വിനു സംവിധാനം ചെയ്യുന്ന ‘ഫേസ് ടു ഫേസ്’ എന്ന ചിത്രത്തിലാണ് ബാലചന്ദ്രന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിക്കുന്നത്. ബാലചന്ദ്രന്‍റെ ചില തീരുമാനങ്ങള്‍ കീഴ്ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറുന്നു. അതോടെ അവര്‍ അയാളെ ഒറ്റപ്പെടുത്തി. അയാള്‍ സ്വയം ഉള്‍‌വലിയുകയും ചെയ്തു. ഇതിനിടയില്‍ ഒരു ദുരന്തം ബാലചന്ദ്രനെ വേട്ടയാടി. അതേത്തുടര്‍ന്ന്, അയാള്‍ പൊലീസ് ജീവിതം അവസാനിപ്പിച്ചു.

“മമ്മൂട്ടി അവതരിപ്പിക്കുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പൊലീസ് സര്‍വീസില്‍ ഇപ്പോഴില്ലാത്തയാളാണ്. പക്ഷേ അദ്ദേഹത്തിന് ഒരു കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടിവരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണ രീതികളെല്ലാം തികച്ചും പുതുമയാര്‍ന്നതാണ്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ഇത്” - സംവിധായകന്‍ വി എം വിനു പറയുന്നു.

അടുത്തിടെ മമ്മൂട്ടി അന്വേഷകനായി അഭിനയിച്ചത് പാലേരി മാണിക്യം, ഓഗസ്റ്റ് ഒന്ന്, ട്രെയിന്‍ തുടങ്ങിയ സിനിമകളിലാണ്. ഇതില്‍ പാലേരിമാണിക്യം വേറിട്ടുനില്‍ക്കുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്‍റായിരിക്കും വി എം വിനു ഫേസ് ടു ഫേസില്‍ സ്വീകരിക്കുക.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച മനോജ് ആണ് ഫേസ് ടു ഫേസിന് തിരക്കഥ രചിക്കുന്നത്. വിജയരാഘവന്‍, സിദ്ദിക്ക്, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റോമ തുടങ്ങിയവര്‍ വേഷമിടുന്നു. അജയന്‍ വിന്‍‌സന്‍റാണ് ഛായാഗ്രഹണം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
അടുത്ത പേജില്‍ - വീണ്ടും ഒരു വിജയചിത്രത്തിനായ്...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :