പി.ജെ.ആന്‍റണി - മഹാനടനും മനുഷ്യസ്നേഹിയും

ടി ശശി മോഹന്‍

WEBDUNIA|
വില്ലന്‍ വേഷങ്ങളും വൃദ്ധ വേഷങ്ങളുമായിരുന്നു ആന്‍റണിയെ തേടിയെത്തിയത്. വയസ്സിനപ്പുറം പ്രായം തോന്നിച്ചതു കൊണ്ടാവാം ഇത്. ശബ്ദത്തിന്‍റെ സവിശേഷത ആന്‍റണിയെ ശ്രദ്ധേയനാക്കിയിരുന്നു.

നാടകത്തിനു വേണ്ടി നീലക്കുയിലിലെ പോസ്റ്റ്മാന്‍റെ വേഷം 1954ല്‍ ആന്‍റണി വേണ്ടെന്ന് വച്ചു. (പിന്നെ പി.ഭാസ്കരനാണ് അത് ചെയ്തത്).

1957ല്‍ രണ്ടിടങ്ങഴിയിലെ കോരനായാണ് ആന്‍റണിയുടെ സിനിമാ പ്രവേശം. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ചൂള, അതിഥി തുടങ്ങിയവയാണ് അവസാനകാലത്തെ പ്രധാന സിനിമകള്‍.

ഭാര്‍ഗ്ഗവീ നിലയത്തിലെ പൂച്ചക്കണ്ണന്‍ വില്ലനാണ് ആന്‍റണിയുടെ അവിസ്മരണീയമായ ഒരു വേഷം. ആദ്യ കിരണങ്ങള്‍, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍, കാട്ടുകുരങ്ങ്, അസുരവിത്ത്, നഗരമേ നന്ദി, പരീക്ഷ, കാവാലം ചുണ്ടന്‍, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പെരിയാര്‍, നിണമണിഞ്ഞ കാല്പാടുകള്‍..... അങ്ങനെപോകുന്നു ആന്‍റണി അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക.

ഇങ്ക്വിലാബിന്‍റെ മക്കള്‍, ചക്രായുധം, പൊതുശത്രുക്കള്‍, മൂഷിക സ്ത്രീ, സോക്രട്ടീസ് തുടങ്ങിയ പതിനഞ്ചോളം നാടകങ്ങള്‍ പുസ്കകമാക്കിയിട്ടുണ്ട്. പക്ഷെ നൂറോളം നാടകങ്ങള്‍ എഴുതി. കല്യാണചിട്ടി എന്ന പ്രാസം കൊണ്ട് ഹാസ്യം വരുത്തുന്ന നര്‍മ്മനാടകവും ആന്‍റണിയുടെ വകയായിട്ടുണ്ട്. അതിലെ പ്രാസക്കാരന്‍ ദല്ലാളിനെ അടൂര്‍ഭാസി അവതരിപ്പിച്ച് അവിസ്മരണീയമാക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :