എ.എം. രാജ - വേറിട്ട ശബ്ദം, തേന്‍ പുരണ്ട ശബ്ദം

WEBDUNIA|

എം.ജി.ആര്‍. അഭിനയിച്ച ജനോവ തുടങ്ങി ഒട്ടേറെ സിനിമകളില്‍ കൂടെപ്പാടിയ ജിക്കി കൃഷ്ണവേണിയെ രാജ ജീവിതസഖിയാക്കി. 1958 ലായിരുന്നു വിവാഹം അവര്‍ക്ക്‌ നാല്‌ മക്കളുണ്ട്‌.

ജിക്കി മലയാളത്തില്‍ ഒറ്റേറെ സിനിമകളില്‍ പാടിയിട്ടുണ്ട്‌. ഉമ്മയിലെ ' കദളിവാഴക്കയ്യിലിരുന്ന്‌ കാക്കയിന്നു വിരുന്നു വിളിച്ചു എന്നത്‌ തന്നെ പ്രസിദ്ധമായ പാട്‌. ജിക്കി 2004 ല്‍ അന്തരിരിച്ചു .

മദ്രാസ്‌ പച്ചൈയപ്പാസ്‌ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത്‌ പാടി. കെ.വി. മഹാദേവന്‍റെ പശ്ചാത്തല സംഗീതത്തോടെ റെക്കോഡാക്കി.

ഈ പാട്ട്‌ റേഡിയോയില്‍ കേട്ട ജമിനി സ്റ്റുഡിയോ ഉടമ വാസന്‍ രാജയെ സംസാരം എന്ന ചിത്രത്തില്‍ പാടിച്ചു. ഇത്‌ ഹിന്ദിയില്‍ ഡബ്ബ്‌ ചെയ്തപ്പോള്‍ പാടിയതും അദ്ദേഹം തന്നെയായിരുന്നു.

വേറിട്ടു നില്‍ക്കുന്ന ശബ്ദം, കൗമാരം വിടാത്ത ശബ്ദം അതായിരുന്നു എ.എം.രാജയുടെ സവിശേഷത. റ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ഛാരണത്തിലെ നേരിയ കല്ലുകടി ഒഴിച്ചാല്‍ തനി മലയാളി ഗായകനായിരുന്നു രാജ.

റ ,രാദികളുടെ ഉച്ചാരണം പഠിക്കാനായി അദ്ദേഹം മദ്രാസില്‍ ഗോപാലപുരത്ത്‌ ഗുരുഗോപിനാഥിന്‍റെ താമസസ്ഥലത്ത്‌ ഒട്ടേറെ തവണ ചെന്നിട്ടുണ്ട്‌.

മോഹിപ്പിക്കുന്ന ശബ്ദ സൗകുമാര്യം ഇല്ലായിരുന്നെങ്കില്‍ യേശുദാസും ജയചന്ദ്രനും കൊടികുത്തിവാണ മലയാള ചലച്ചിത്ര ഗാനരംഗത്ത്‌ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ രാജയ്ക്ക്‌ ആവുമായിരുന്നില്ല. അദ്ദേഹം വളരെയേറെ പാട്ടുകള്‍ പാടിയിട്ടില്ല. പാടിയവയെല്ലാം മധുരതരങ്ങളുമായിരുന്നു.

ഉദയായുടെ സുവര്‍ണകാലത്ത്‌ ഒട്ടേറെ പാട്ടുകള്‍ രാജ പാടി. മലയാളത്തില്‍ അധികം പാടിയത്‌ ദേവരാജന്‍റെ സംഗീത സംവിധാനത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :