മറ്റൊരു മണിച്ചിത്രത്താഴ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല?

WEBDUNIA|
PRO
1993 ഡിസംബര്‍ 25ന് റിലീസായ ഒരു സിനിമ. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടി രൂപ! ഏഷ്യാനെറ്റ് എന്ന ചാനല്‍ ഒരു വര്‍ഷം 12 തവണയില്‍ കൂടുതല്‍ ആ സിനിമ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും പരമാവധി ടി ആര്‍ പി റേറ്റിംഗ്! ഇത് മറ്റൊരു സിനിമയേക്കുറിച്ചുമല്ല - ഒരേയൊരു മണിച്ചിത്രത്താഴിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ മധു മുട്ടമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാം‌കൂറിലെ ആലുമ്മൂട്ടില്‍ തറവാട്ടില്‍ ഉണ്ടായ ഒരു ദുരന്തമായിരുന്നു മണിച്ചിത്രത്താഴ് എന്ന കഥയായി മധു മുട്ടം രൂപപ്പെടുത്തിയത്. കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

മണിച്ചിത്രത്താഴ് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. നിര്‍മ്മിക്കപ്പെട്ടിട്ട് 20 വര്‍ഷമാകുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. എന്നാല്‍ ഒരു ചോദ്യം ബാക്കിയാകുന്നു. മണിച്ചിത്രത്താഴ് പോലെ മോഹിപ്പിക്കുന്ന ഒരു സിനിമ ഇപ്പോള്‍ ഉണ്ടാകാത്തതെന്ത്? മലയാളത്തില്‍ ഇപ്പോള്‍ ന്യൂ ജനറേഷന്‍ തരംഗം ആണല്ലോ. ഈ ന്യൂജനറേഷന്‍‌കാരൊക്കെ എന്തുകൊണ്ട് മണിച്ചിത്രത്താഴ് പോലെ ഒരു മെഗാഹിറ്റ് ഉണ്ടാക്കുന്നില്ല? ചോദ്യം സാധാരണ പ്രേക്ഷകരുടേതുമാത്രമല്ല. മണിച്ചിത്രത്താഴിന്‍റെ സെക്കന്‍റ് യൂണിറ്റ് സംവിധായകനും ആ സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ സംവിധായകനുമായ പ്രിയദര്‍ശനെയും ഇങ്ങനെയൊരു ചോദ്യം മഥിക്കുന്നുണ്ട്.

അടുത്ത പേജില്‍ - മണിച്ചിത്രത്താഴ് ഉണ്ടാക്കണമെങ്കില്‍ ജീവിതാനുഭവം വേണം, വായന വേണം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :