ഞാന്‍ രഞ്ജിത്തിനെ വിശ്വസിക്കുന്നു: റിമ

WEBDUNIA|
PRO
തൊട്ടാല്‍ പൊള്ളുന്ന പ്രമേയത്തിലൂടെ വായനക്കാരെ ഞെട്ടിച്ച ചെറുകഥയാണ് ‘ലീല’. ആര്‍ ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഈ കഥയില്‍ നിന്ന് ഒരു സിനിമ രൂപപ്പെടുത്താന്‍ ധൈര്യമുള്ള ഒരേയൊരു സംവിധായകനേ ഇന്ന് മലയാളത്തിലുള്ളൂ - രഞ്ജിത്. അദ്ദേഹം ഈ കഥ വായിച്ചയുടന്‍ ഇതിലെ സിനിമാ സാധ്യത തിരിച്ചറിയുകയും ചെയ്തു.

സ്വന്തം അച്ഛനാല്‍ പീഡിപ്പിക്കപ്പെടുന്ന എന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളെ കണ്ടെത്തുന്ന കുട്ടിയപ്പന്‍ എന്ന മനുഷ്യന്‍റെ ജീവിതയാത്രയുമാണ് കഥ. ക്ലൈമാക്സൊക്കെ അല്‍പ്പം വിപ്ലവകരമാണ്. നായകനും നായികയും ആ രംഗങ്ങളില്‍ നഗ്നരാവണം. വളരെ സൌന്ദര്യപരമായി ആ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ളതിനാല്‍ രഞ്ജിത് പ്രൊജക്ടുമായി മുന്നോട്ടുപോയി.

മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരിലൂടെ കടന്ന് നായക കഥാപാത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയിലെത്തി. അതുപോലെ തന്നെയായിരുന്നു നായികയുടെ കാര്യവും. ആന്‍ അഗസ്റ്റിന്‍, കാര്‍ത്തിക നായര്‍ എന്നിവരെ പരിഗണിച്ചു. ഒടുവില്‍ ലീലയാകാനുള്ള ഭാഗ്യം റിമ കല്ലിങ്കലിലേക്കെത്തുകയാണ്.

ലൈംഗികത ഇഴചേര്‍ന്നുകിടക്കുന്ന ഈ കഥയില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് റിമ കല്ലിങ്കല്‍ നിലപാട് വ്യക്തമാക്കുന്നു. “ലൈംഗികത എന്ന എലമെന്‍റിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചതും എന്നെ ഈ കഥയില്‍ ആകര്‍ഷിച്ചതും കുട്ടിയപ്പന്‍ എന്ന കഥാപാത്രമാണ്. മാത്രമല്ല, എനിക്ക് രഞ്ജിത്തിനെ വിശ്വാസമാണ്. പ്രേക്ഷകര്‍ക്ക് ദഹിക്കാത്തതായ ഒന്നും അദ്ദേഹം ചെയ്യില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ റിമ പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് ‘ലീല’ പറയുന്നതെന്നും അതും തന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ച ഘടകമാണെന്നും റിമ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :