അനുബന്ധ വാര്‍ത്തകള്‍
- അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ
- അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ല്‍
- രാമക്ഷേത്രം വരുന്നതില്‍ അതിയായ സന്തോഷം പങ്കുവച്ച് രാവണ ക്ഷേത്രത്തിലെ പൂജാരി
- ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്താന്റെ പുതിയ ഭൂപടം: രാഷ്ട്രീയ ബുദ്ധിശൂന്യതയെന്ന് ഇന്ത്യ
- ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നത് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍
രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മേദി തറക്കല്ലിടുന്നത് ഉച്ചയ്ക്ക് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍. 40 കിലോ വെള്ളി ശിലപാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി തുടക്കമിടുന്നത്. അതേസമയം ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. 175 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.
രണ്ടായിരത്തോളം പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും ആയിരത്തിയഞ്ഞൂറോളം സ്ഥലങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.
അതേസമയം അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ സരയു നദീതീരത്ത് പൂര്‍ത്തിയായിട്ടുണ്ട്. പൂജാ കര്‍മങ്ങള്‍ രാവിലെ പതിനൊന്നരയ്ക്ക് ആരംഭിക്കും.