അനുബന്ധ വാര്‍ത്തകള്‍
- രാമക്ഷേത്രം വരുന്നതില്‍ അതിയായ സന്തോഷം പങ്കുവച്ച് രാവണ ക്ഷേത്രത്തിലെ പൂജാരി
- ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്താന്റെ പുതിയ ഭൂപടം: രാഷ്ട്രീയ ബുദ്ധിശൂന്യതയെന്ന് ഇന്ത്യ
- ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
- പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര് അറസ്റ്റില്‍
- ഇനി മണിക്കൂറുകള്‍ മാത്രം; ബുധനാഴ്ച്ച പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും
അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ല്‍
അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ലാകും. അടുത്ത പാര്‍ലമെന്റ് ഇലക്ഷനു മുന്‍പായി ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കമാകും ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. 161 അടി ഉയരത്തില്‍ നഗര ശൈലിയിലാകും ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിനു വേണ്ട തൂണുകളും കല്ലുകളുമെല്ലാം നേരത്തേ തയ്യാറാക്കിയിരുന്നു.
161 ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. നേരത്തെ 128 അടിയാണ് നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം ലാര്സണ് ആന്റ് ട്യൂബ്രോ എന്ന കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. വെറും രണ്ട് എംപിമാരെന്ന നിലയില്‍ നിന്നും 303 പേരെന്ന നിലയിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചയില്‍ രാമക്ഷേത്രനിര്‍മാണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അയോധ്യ വിഷയം വൈകാരികമായി ഉയര്‍ത്തിയാണ് ഉത്തര്‍പ്രദേശ്-ബിഹാര്‍ സംസ്ഥാനങ്ങളില്‍ ബിജെപി വേരോട്ടം ഉറപ്പിച്ചത്.