മേധയുടെ നേര്‍ക്ക് ആക്രമണം

കൊല്‍ക്കത്ത| WEBDUNIA|
പശ്ചിമബംഗാളിലെ നന്ദിഗ്രാമിലേക്ക് പോകുകയായിരുന്ന സാമൂഹിക പ്രവര്‍ത്തക മേധ പടേക്കറുടെ വാഹനവ്യൂഹത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമണം നടത്തി. നന്ദിഗ്രാമില്‍ ടാറ്റയുടെ കാര്‍ നിര്‍മ്മാണ യൂണിറ്റ് നിര്‍മ്മിക്കുന്നതിനു വേണ്ടി കര്‍ഷക ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി പോകുകയായിരുന്നു മേധ.

തനിക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ മേധ പടേക്കര്‍ അപലപിച്ചു. നന്ദിഗ്രാമിലെ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെയും മേധ വിമര്‍ശിച്ചു.

ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാമൂഹിക പ്രവര്‍ത്തകയാണ് മേധ പടേക്കര്‍.

അതേസമയം പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ ചൊവ്വാഴ്‌ച സി.പി.എം നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജി ആരോപിച്ചു. പല മൃതദേഹങ്ങളും ഹല്‍ദി നദിയിലേക്ക് വലിച്ചെറിഞ്ഞെന്നും അവര്‍ പറഞ്ഞു. മൂന്നു പേര്‍ മരിച്ചുവെന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :