വിജയം താരങ്ങള്‍ക്കു മാത്രം

WEBDUNIA|
നവാഗതരായ ഷൈജുവും ഷാജിയും സംവിധാനം ചെയ്ത ഷേക്സ്പിയര്‍ എം എ മലയാളം എന്ന സിനിമയും ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചു. നാടകക്കാരുടെ കഥ പറഞ്ഞ സിനിമ നിഷ്കളങ്കമായ ഹാസ്യചിത്രം എന്ന ലേബല്‍ നേടി. വര്‍ഷാവസാനം റിലീസ് ചെയ്ത ദിലീപ് ചിത്രമായ ക്രേസി ഗോപാലനും വന്‍ വിജയം നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കല്‍ക്കട്ടാ ന്യൂസ്, മുല്ല, കോളജുകുമാരന്‍, സൌണ്ട് ഓഫ് ബൂട്ട്, ദേ ഇങ്ങോട്ടു നോക്ക്യേ, പച്ചമരത്തണലില്‍, വണ്‍വേ ടിക്കറ്റ്, മിന്നാമിന്നിക്കൂട്ടം, പരുന്ത്, മലബാര്‍ വെഡ്ഡിംഗ്, മായാബസാര്‍, ലോലിപോപ്പ് എന്നിവയാണ് 2008ല്‍ ബോക്സോഫീസ് ദുരന്തങ്ങളായ പ്രധാന ചിത്രങ്ങള്‍.

തിരക്കഥ, തലപ്പാവ്, അടയാളങ്ങള്‍, ആകാശഗോപുരം, മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, രാത്രിമഴ എന്നിവ മികച്ച ചിത്രങ്ങളെന്ന പേര് നേടിയിട്ടും ഇവ കാണാന്‍ തിയേറ്ററുകളില്‍ ജനമെത്തിയില്ല.

ട്വന്‍റി20 ഒഴിച്ചു നിര്‍ത്തിയാല്‍ രൌദ്രവും അണ്ണന്‍ തമ്പിയുമാണ് മമ്മൂട്ടിക്ക് പേര് നേടിക്കൊടുത്തത്. മാടമ്പിയും കുരുക്ഷേത്രയും ഇന്നത്തെ ചിന്താവിഷയവും മോഹന്‍ലാലിന് തുണയായി. സുരേഷ്‌ഗോപിക്ക് ഹിറ്റുകളൊന്നും പേരിലില്ല. ദിലീപിന്‍റെ ക്രേസി ഗോപാലന്‍ മാത്രമാണ് വിജയപ്പട്ടികയില്‍ ഇടം നേടിയത്. വെറുതെ ഒരു ഭാര്യ ജയറാമിനെ ഹിറ്റ് നായകനാക്കി. തിരക്കഥയിലെയും തലപ്പാവിലെ വേഷങ്ങള്‍ പൃഥ്വിരാജിന് നടന്‍ എന്ന നിലയില്‍ ഗുണം ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :