വിജയം താരങ്ങള്‍ക്കു മാത്രം

WEBDUNIA|
മലയാള സിനിമയില്‍ താരാധിപത്യം അരക്കിട്ടുറപ്പിച്ചാണ് 2008 കടന്നുപോകുന്നത്. 100 കോടിയില്‍ അധികം രൂപയുടെ ബിസിനസാണ് ഇത്തവണ മലയാള സിനിമയില്‍ ഉണ്ടായത്. അതില്‍ എഴുപത് ശതമാനവും നഷ്ടമായെന്ന് സിനിമാ വിദഗ്ധര്‍ പറയുന്നു. ചില പരാജയങ്ങള്‍ വിജയങ്ങളാക്കി മാറ്റാനായി അമ്പതും നൂറും ദിവസത്തെ പോസ്റ്ററുകള്‍ പതിച്ച് ചിലര്‍ മുഖം രക്ഷിക്കുന്നു. സാമ്പത്തിക നഷ്ടം സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കും എന്നതിനേക്കാള്‍, പ്രതിഭാദാരിദ്ര്യമാണ് മലയാള സിനിമയുടെ ഭാവി ആശങ്കയിലാഴ്ത്തുന്നത്.

2008ലെ ഏറ്റവും സന്തോഷകരമായ കാര്യം താര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച ‘ട്വന്‍റി20’ നേടിയ ചരിത്രവിജയമാണ്. ആ സിനിമയുടെ വിജയം മലയാള സിനിമയ്ക്കാകെ ഉണര്‍വു നല്‍കി. സൌഹൃദത്തിന്‍റെയും താര കൂട്ടായ്മയുടെയും വിജയമായിരുന്നു ട്വന്‍റി20. കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയുടെ പിന്നാലെയായിരുന്ന ദിലീപിന് കോടികളുടെ ലാഭമാണ് ട്വന്‍റി 20 നേടിക്കൊടുത്തത്. മറ്റൊരു പ്രധാന സംഭവം ജയറാമിന്‍റെ അതിശക്തമായ തിരിച്ചുവരവാണ്.

അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ, സൈക്കിള്‍, മാടമ്പി, രൌദ്രം, കുരുക്ഷേത്ര, ഇന്നത്തെ ചിന്താവിഷയം, ഷേക്സ്‌പിയര്‍ എം എ മലയാളം, ക്രേസി ഗോപാലന്‍ എന്നിവയാണ് ട്വന്‍റി20യെ കൂടാതെ മലയാളത്തില്‍ ഹിറ്റിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങള്‍. ഇതില്‍ കുരുക്ഷേത്ര മുടക്കുമുതല്‍ കൂടുതലായതു കാരണം കഷ്ടിച്ചു മാത്രം രക്ഷപെട്ട ചിത്രമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :