ആണവകരാര്‍ മുതല്‍ ഭീകരാക്രമണം വരെ

WEBDUNIA|
അമര്‍നാഥ് പ്രശ്നം തോളിലിട്ട് രാഷ്‌ട്രീയ നാടകം തുടങ്ങിയ ബിജെപിക്ക് അടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബോംബുകള്‍ പൊട്ടി തുടങ്ങി. പ്രാദേശികവാദം ഉന്നയിച്ച് പുതിയൊരു രാഷ്‌ട്രീയ നീക്കത്തിന് അരങ്ങൊരുക്കുകയായിരുന്നു രാജ് താക്കറെ. മാലേഗാവ് സംഭവം ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുന്നതിനും ഇന്ത്യ സക്‍ഷ്യം വഹിച്ചു.

ഒറീസയിലും കര്‍ണാടകയിലും മതത്തിന്‍റെ പേരില്‍ രാഷ്‌ട്രിയത്തിന്‍റെ പിന്‍‌ബലത്തോടെ നടന്ന സമുദായ കലാപങ്ങളായിരുന്നു ഭാരതത്തെ ചൂട് പിടിപ്പിച്ച മറ്റൊരു സംഭവം. മതേതര ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് എല്ലാവരെയും ഞെട്ടിച്ചെങ്കിലും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ഈ സംഭവത്തിന്‍റെ കെട്ടടങ്ങലിനായി പ്രവര്‍ത്തിച്ചുവെന്നത് പ്രശംസനീയമായ കാര്യമാണ്.

2008ല്‍ ഒരു ഭാരതീയനും മറക്കാനാത്ത സംഭവം മുംബൈ ചാവേറാക്രമണമാണ്. ഭീകരരുമായി ഇന്ത്യന്‍ പട്ടാളക്കാര്‍ മുഖാമുഖം ഏറ്റുമുട്ടുമ്പോഴും പരസ്‌പരം പഴിചാരാനായിരുന്നു രാഷ്‌ട്രീയക്കാരുടെ മത്‌സരം. അതിന്‍റെ നൂലാമാലകള്‍ അടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി ആന്തുലേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പിന്നെയും കൊടുങ്കാറ്റായി മാറി. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി കര്‍ണാടകയില്‍ അക്കൌണ്ട് തുറക്കുകയും, ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിന്‍റെ ഹാട്രിക് വിജയഗാഥയുമെല്ലാം ഈ വര്‍ഷത്തെ രാഷ്‌ട്രീയത്തിലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :