തോട്ടക്കാട്ട് ഇക്കാവമ്മ - പെണ്ണെഴുത്തിന്‍റെ ശക്തി

WEBDUNIA|

കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇക്കാവമ്മയെ ഉള്ളഴിഞ്ഞു പ്രശംസിച്ചു. എന്നാല്‍ ഒരു സ്ത്രീയ്ക്ക് ഇത്ര അഹങ്കാരമോ എന്ന് ചിന്തിക്കാനായിരുന്നു മറ്റു പലര്‍ക്കും കൗതുകം. ഇതിനിടെ കവിതയിലൂടെ പരസ്പരം വെല്ലുവിളികളും ഗോഗ്വാ വിളികളും നടന്നു.

പ്രമാണികളായ പുരുഷന്മാരുടെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം തെല്ലും കൂസാതെ ഇക്കാവമ്മ മറുപടി കൊടുത്തു. ഈ വിവാദങ്ങള്‍ പിന്നീട് ജുഗുപ്സാവഹമായ തെറിപ്രയോഗത്തിലാണ് കലാശിച്ചത്.

സ്ത്രീകള്‍ ഇത്ര കേമികളാണോ എങ്കില്‍ കവയ്ക്കട്ടെ (കവിതയെഴുതട്ടെ എന്നും കാല്‍ കവച്ചു വയ്ക്കട്ടെ എന്നും ധ്വനി) വൃത്തം കാണട്ടെ എന്നും പുരുഷ കേസരികള്‍ വെല്ലുവിളിച്ചു. ഈ പരിഹാസത്തിന്‍റെ ദ്വയാര്‍ത്ഥം മനസ്സിലാക്കിയ ഇക്കാവമ്മ നല്ല വൃത്തത്തിലെഴുതിയ ഒരു കവിതയിലൂടെ മറുപടികൊടുത്തു. അതിന്‍റെ അവസാനത്തെ വരിയുടെ അവസാന ഭാഗം ''മതിയോ നിനക്കെടാ''

കാലുകവച്ചു വൃത്തം കാണിക്കു എന്ന അശ്ളീല വെല്ലുവിളിക്ക് ഇതാ കവനം നടന്നിരിക്കുന്നു, നിനക്കു മതിയായോ എന്നും ( ഇനി മതി യോനി നക്കടാ എന്നും) ആയിരുന്നു ഇക്കാവമ്മയുടെ മറുപടി. ഇതേ തുടര്‍ന്ന് വേണ്ടതുകിട്ടിയ പുരുഷ കേസരികള്‍ പത്തി മടക്കി മടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :