അനുബന്ധ വാര്‍ത്തകള്‍
- സംഘർഷത്തിൽ 15 കേസുകൾ, ദേശീയ പതാക വലിച്ചെറിഞ്ഞോ എന്നറിയാൻ ഫോറൻസിക് പരിശോധന
- ഡൽഹിയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു
- സിംഗു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന് കർഷകർ, ട്രാക്ടറുകൾ രാവിലെ തന്നെ ഡൽഹിയിലേക്ക്
- വിശിഷ്ടാതിഥി ഇല്ല, പരേഡ് കാണാൻ എത്തുക 25,000 പേർ, കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
- പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ബജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച്
ദില്ലി സംഘർഷത്തെ വിമർശിച്ച് രാഷ്ട്രപതി, ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു
ദേശീയ പതാകയും റിപ്പബ്ലിക് ദിനവും പോലുള്ള വിശേഷദിനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര സർക്കാരിനായി നയപ്രഖ്യാപനം നടത്തവെയാണ് ദില്ലിയിൽ നടന്ന സംഘർഷത്തെ രാഷ്ട്രപതി അപലപിച്ചത്.
ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമായിരുന്നു. ഭരണഘടന എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്രം പ്രദാനം ചെയ്യുന്നു. എന്നാൽ ഇതേ ഭരണഘടന തന്നെ നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.