അനുബന്ധ വാര്‍ത്തകള്‍
- മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പാസ് നൽകാനാകില്ല, അവസാനവർഷ ബിരുദ പരീക്ഷകൾ സെപ്തംബർ 30നകം പൂർത്തികരിയ്ക്കാമെന്ന് സുപ്രീം കോടതി
- ഇങ്ങനെയെങ്കിൽ 50 വർഷത്തേയ്ക്ക് കോൺഗ്രസ് പ്രതിപക്ഷത്തുതന്നെയെന്ന് ഗുലാം നബി ആസാദ്: കോൺഗ്രസ്സിൽ പരസര്യപ്പോര്
- 'ഞങ്ങൾ ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്, അതിനാൽ എനിക്കുവേണ്ടി പണം ചിലവാക്കിയിട്ടുണ്ട്'
- മോർച്ചറിയിൽവച്ച് സുശാന്തിന്റെ കാലിൽതൊട്ട് മാപ്പ് പറഞ്ഞു: സമ്മതിച്ച് റിയ
- ഒറ്റ ദിവസം 77,266 പേർക്ക് രോഗം, 1,057 മരണം രാജ്യത്ത് കൊവിഡ് ബാധിതർ 34 ലക്ഷത്തിലേയ്ക്ക്
എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം: വിവാദങ്ങൾക്ക് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി: കവിയരങ്ങുകളിലോ, സാഹിത്യോത്സവങ്ങളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും സിനിമ അഭിനയതാവുമായ് ബാലചന്ദ്രൻ ചുള്ളിക്കാട്. രൺറ്റ് വർഷങ്ങൾക്ക് മുൻ നടന്ന ഒരു സാഹിത്യോത്സവത്തിൽ സദസിൽനിന്നും ചോദ്യം ഉന്നയിച്ഛയാൾക്ക് ചുള്ളിക്കാട് നൽകിയ മറുപടിയുടെ വ്ഈഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്.
കുറിപ്പിന്റെ പൂർണരൂപം
പൊതുജനാഭിപ്രായം മാനിച്ച് ,
മേലാല്‍ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.
സിനിമ സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്ക്കും അറിയാവുന്നതാണല്ലൊ.) ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
ബാലചന്ദ്രന് ചുള്ളിക്കാട്