അകംപൊരുള്‍

കഥ- രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി

WEBDUNIA|
യുദ്ധത്തിന്‍റെ കരിമേഘങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. രാത്രി പകലാക്കി നിറതോക്കും പീരങ്കികളമായി ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു.

ഏതു സമയത്തും പറന്നുയരാന്‍ തയ്യാറായി കിടക്കുകയാണ് വിമാനങ്ങള്‍. ശത്രുവിനുനേരെ മരണം വിതയ്ക്കാന്‍ വൈമാനികര്‍ കാതോര്‍ത്ത് നില്‍ക്കുകയാണ്.

ഭടന്മാരുടെ ഉള്ളില്‍ ഉണര്‍ന്നുപൊങ്ങിയ മരണഭയത്തെ മഞ്ഞ് തണുപ്പിച്ചുകളഞ്ഞു. വിജയത്തിന്‍റെ കഥകള്‍ പരസ്പരം പറഞ്ഞ് അവര്‍ സമാധാനിച്ചു. എങ്കിലും കുതിച്ചൊഴുകിവരുന്ന ശത്രുവിന്‍റെ ടാങ്കുകള്‍ക്കും വികാരങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് രഹസ്യമായി അവര്‍ ഭയപ്പെട്ടു.

പരിശീലനക്കാലത്ത് പഠിച്ച ധീരതയുടെ കഥകള്‍ അവരുടെ മനസ്സില്‍ ധൈര്യം നിറച്ചു. ദേശീയ പതാകപാറിക്കളിക്കുന്നതോര്‍ന്ന് അവര്‍ നെടുവീര്‍പ്പിട്ടു. ചില പട്ടാളക്കാര്‍ കുന്നിനുമുകളില്‍ക്കയറി ദൂരേക്ക് നോക്കി. പച്ചപ്പട്ടണിഞ്ഞ വയലുകള്‍. ഉടന്‍ വെടി മുഴങ്ങി കഷ്ടിച്ചാണ് രക്ഷപ്പെട്ടത് കോട്ടിന്‍റെ ഒരു ഭാഗം ചീന്തിക്കൊണ്ട് വെടിയുണ്ട കടന്നുപോയി.

അയാള്‍ താഴെക്കിറങ്ങി കൂടെ രണ്ടു പേരുണ്ടായിരുന്നു. ചരിഞ്ഞു കിടന്ന മലയിറങ്ങി അവര്‍ അപ്പുറത്തെത്തി. അവര്‍ നടന്നുകൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുറസ്സായ ഒരു സ്ഥലത്തെത്തി. ചുറ്റിനും വെടിമരുന്നിന്‍റെ ഗന്ധം. പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നു. ഒരാള്‍ അവര്‍ക്കരുകിലെത്തി.

ആരാണ് നിങ്ങള്‍

ഇന്ത്യന്‍ ഭടന്മാര്‍ അവര്‍ ഉത്തരം നല്‍കി

അവരുടെ കണ്ണുകളില്‍ രോഷം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :