സഹകരണ ബാങ്കുകളുടെ നിയന്ത്രണം ഇനി റിസർവ് ബാങ്കിന്, നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (20:57 IST)
സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിന് കൈമാറാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ദുർബലമായ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് ഏറ്റെടുക്കാൻ ഉൾപ്പടെ അധികാരം നൽകുന്നതായിരിയ്ക്കും നിയമ ഭേദഗതി.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ തകർച്ചയെ തുടർന്നാണ് സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഭേതഗതി നിലവിൽ വരുന്നതോടെ സഹകരണ ബാങ്കുകളിലെ പണമിടപാടുകളും ഭരനപരമായ കാര്യങ്ങളും റിസർവ് ബാങ്കിന് കീഴിൽ വരും.

കടം എഴുതി തള്ളുന്നത് അടക്കമുള്ള കാര്യങ്ങൾ റിസർവ് ബാങ്കിനെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ നടത്താനാകു. സിഇഒയെ നിയമക്കുന്നതിലും ഇതേ നിയന്ത്രണങ്ങൾ ബാധകമായിരിയ്ക്കും. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ഓഡിറ്റ് നടപടിയ്ക്കും സഹകരന ബാങ്കുകൾ വിധേയമാകേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :