അനുബന്ധ വാര്‍ത്തകള്‍
- ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി: ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
- റണ്‍ബീറിനെ വിളിക്കാത്തതുകൊണ്ട് ആലിയയും ഇല്ല; കത്രീനയുടെ കല്യാണം കൂടാന്‍ പ്രിയ സുഹൃത്ത് എത്തില്ലെന്ന് റിപ്പോര്‍ട്ട്
- വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
- മരക്കാര്‍ അറബിക്കടലിന്റെ സിംഹം: റിലീസിന് മുന്‍പേ ഓ.ടി.ടി. കരാര്‍ ഒപ്പുവച്ചു ! ക്രിസ്മസിന് മുന്‍പ് ആമസോണ്‍ പ്രൈമില്‍, ഓഫര്‍ 30 കോടിയെന്ന് റിപ്പോര്‍ട്ട്
- ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളില്‍
നിരക്കുകളിൽ ഇത്തവണയും മാറ്റമില്ല, വളർച്ച അനുമാനം 9.5 ശതമാനം
തുടർച്ചയായി ഒമ്പതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. വളർച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തിൽ നിന്നും 6.6 ശതമാനമാക്കി കുറച്ചു.
വിലക്കയറ്റ ഭീഷണിയിൽ നിരക്കുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആർബിഐയുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്.
അടുത്ത സാമ്പത്തിക പാദത്തിൽ റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകൾ ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.