അനുബന്ധ വാര്‍ത്തകള്‍
- രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്ത്രി
- സാമ്പത്തിക പ്രതിസന്ധി: വിശന്ന് വലഞ്ഞ് ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്
- രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി
- സെൻസെക്സിൽ 304 പോയന്റ് നഷ്ടം, നിഫ്റ്റി 17,300ന് താഴെ ക്ലോസ് ചെയ്തു
- ഇന്ത്യൻ ക്യാപ്റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി, നേട്ടമുണ്ടാക്കി മെറ്റൽ സൂചിക
യുക്രെയ്‌ൻ യുദ്ധത്തെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നേട്ടമുണ്ടാക്കാനാവാതെ വിപണി. ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിനം കൂടിയായതോടെ സൂചികകൾക്ക് നേട്ടത്തിലെത്താനായില്ല.
സെന്‍സെക്‌സ് 89.14 പോയന്റ് നഷ്ടത്തില്‍ 57,595.68ലും നിഫ്റ്റി 22.90 പോയന്റ് താഴ്ന്ന് 17,222.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 120 ഡോളറിന് മുകളിലായതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബാങ്ക് സൂചിക ഒരു ശതമാനം നഷ്ടം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.