അനുബന്ധ വാര്‍ത്തകള്‍
- Arvind Kejriwal vs Modi: 75 കഴിഞ്ഞാല്‍ പിന്നെ മോദിയല്ലല്ലോ പ്രധാനമന്ത്രി, മോദിയെ മുന്നില്‍ നിര്‍ത്തുന്ന ബിജെപിയെ കുരുക്കി കേജ്രിവാളിന്റെ പ്രചാരണം
- Loksabha Elections 2024: ലോകസഭാ തെരെഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്
- Lok Sabha Election 2024 - Kerala Round Up : ഇത്തവണയും 'ഉറപ്പില്ലാതെ' ബിജെപി; പത്ത് ഉറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും
- വയനാട് സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തില്‍ നിന്നുള്ള രാഹുലിന്റെ ഒളിച്ചോട്ടമോ? വിജയസാധ്യത ഇല്ലാഞ്ഞിട്ടും കെ സുരേന്ദ്രന് മത്സരിക്കാനിറങ്ങിയത് എന്തുകൊണ്ട്?
- തിരെഞ്ഞെടുപ്പ് ഫലത്തില്‍ അനിശ്ചിതത്വം, സെന്‍സെക്സില്‍ 1062 പോയന്റ് നഷ്ടം
ഇന്ത്യയിൽ ഭരണവിരുദ്ധവികാരമോ? തുടർച്ചയായി ഇടിഞ്ഞ് ഓഹരിവിപണി
ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി സൂൂചികകള്‍. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ കൂടി പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ കനത്ത തകര്‍ച്ചയാണ് ഇന്ന് വിപണിയിലുണ്ടായത്.
ബിഎസ്ഇ സെന്‍സെക്സ് 750 പോയന്റ് താഴ്ന്ന് 71,900ലും നിഫ്റ്റി 210 പോയന്റ് നഷ്ടത്തില്‍ 21,850ലുമെത്തി. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ 2.5 ശതമാനം ഇടിഞ്ഞു. പൊതുമേഖല ബാങ്ക് സൂചിക 2.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വില്പന നടത്തുന്നതും തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയുടെ വീഴ്ചയ്ക്ക് ആക്കാം കൂട്ടുന്നത്.