അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് എന്നെ ശാരീരികമായി തളർത്തി, എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടി: മലൈക അറോറ
- കൊവിഡിന്റെ മൂന്നാം തരംഗം? മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,000 കുട്ടികളിൽ
- കൊവിഡ്26,കൊവിഡ് 32 മഹാമാരികൾ വരാനിരിക്കുന്നു, കൊവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന് മുന്നറിയിപ്പ്
- യുപിയിൽ കൊവിഡ് കേസുകൾ 95 ശതമാനം കുറഞ്ഞു, യോഗി മോഡൽ വിജയമെന്ന് ഉത്തർപ്രദേശ്
- സംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കൊവിഡ്, 186 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97
വിപണിയിൽ റെക്കോഡ് നേട്ടം കുറിച്ച് നിഫ്റ്റി 15,583ൽ ക്ലോസ് ചെയ്‌തു, സെൻസെക്‌സിൽ 515 പോയന്റ് നേട്ടം
നഷ്ടത്തോടെ തുടങ്ങിയെങ്കിലും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി 15,582.80ൽ ക്ലോസ് ചെയ്‌തു. ദിനവ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 15,606 നിലവാരത്തിലേക്ക് നിഫ്റ്റി എത്തുകയും ചെയ്‌തിരുന്നു.
രാജ്യത്തെ കൊവിഡ് പ്രതിദിന ബാധിതരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായതും രണ്ടാംതരംഗത്തിൽനിന്ന് കോർപറേറ്റ് മേഖല വൈകാതെ തിരിച്ചുവരുമെന്ന റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തലാണ് വിപണിയ് സ്വാധീനിച്ചത്. സെൻസെക്‌സ് 514.5 പോയന്റ് ഉയർന്ന് 51,937.44ൽ ക്ലോസ്‌ചെയ്തു. റിലയൻസ് മുന്നുശതമാനത്തിലേറെ ഉയർന്നു.
ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്‌സ്, എൽആൻഡ്ടി, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.