മന്ത്രവാദമാണ് റൊണാൾഡോയെ വീഴ്ത്തിയത്: ദുർമന്ത്രവാദി

ലിസ്ബൺ| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (10:41 IST)
പരുക്കിന്റെ പിടിയിലായ
പോർച്ചുഗലിന്റെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
ഏറ്റ പരുക്ക് വെറുമൊരു പരുക്കല്ലെന്നും തന്റെ കടുത്ത ദുർമന്ത്രവാദത്തിന്റെ ഫലമാണ്
ക്രിസ്റ്റ്യാനോയുടെ പരുക്കെന്ന്
ഘാനയിൽ നിന്നും ഒരു ദുർമന്ത്രവാദി നാനാ ക്വാക്കു ബോൺസാം വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങാതിരിക്കാന്‍ താന്‍ നാലു പട്ടികളെ ഉപയോഗിച്ച് കാഹ്‌വിരി കുപ്പം എന്ന പ്രത്യേക അദൃശ്യ ശക്തിയെ ഞാൻ ഉരുവാക്കുകയായിരുന്നു ഇത് പ്രാവര്‍ത്തികമായതോടെ
ക്രിസ്റ്റ്യാനോ പരുക്കിന്റെ പിടിയില്‍ അകപ്പെടുകയുമായിരുന്നു.

ക്രിസ്റ്റ്യാനോയ്ക്ക് പരിക്കേൽക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാനാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. കഴിഞ്ഞ ആഴ്ച്ചയിൽ ഇതിനെ (ദുർമന്ത്രവാദം)​ ഞാൻ വളരെ ഗൌരവമായി എടുത്തു വരികയായിരുന്നെന്നും നാനാ ക്വാക്കു ബോൺസാം പറഞ്ഞു.

ലോകകപ്പിൽ ഘാന ഉൾപ്പെടുന്ന എഫ് ഗ്രൂപ്പിലാണ് പോർച്ചുഗൽ ഉള്ളത്. അതിനാല്‍ ഘാനയ്ക്കെതിരെ കളിക്കുവാൻ
ക്രിസ്റ്റ്യാനോയെ അനുവദിക്കില്ല എന്നുള്ള കാര്യം താന്‍മാസങ്ങൾക്ക് മുന്പേ താൻ വെളിപ്പെടുത്തിയിരുന്നതായും ക്വാക്കു പറയുന്നു.

മാത്രമല്ല
വൈദ്യശാസ്ത്രത്തിന് ക്രിസ്റ്റ്യാനോയുടെ പരിക്ക് ഭേദമാക്കാനാകില്ലെന്നും ആത്മാക്കളെ ഉപയോഗിച്ചുള്ള ഈ പരിക്ക് കണ്ടുപിടിക്കാനാകാത്തതാണന്നും ക്വാക്കു മുന്നറിയിപ്പ് നൽകുന്നു. കുമാസിയിലുള്ള ഒരു എഫ്.എം ചാനലിനു നൽകിയ അഭിമുഖത്തിലാണ് ക്വാക്കു ഈ വെളിപ്പെടുത്തൽ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :