പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|


വൃശ്ചികം പിറന്നാല്‍ പിന്നെ രണ്ട് മാസം ശബരിമല തീര്‍ത്ഥാടന കാലമായി. ധനു പതിനൊന്നു വരെയുള്ള മണ്ഡലകാലവും പിന്നെ മകരം ഒന്നു വരെയുള്ള മകരവിളക്ക് കാലവും. മുമ്പ് തീര്‍ത്ഥാടകര്‍ കാല്‍നടയായി ആയിരുന്നു ശബരിമലയില്‍ പോയിരുന്നത്. ഇന്ന് പമ്പ വരെ വാഹന സൌകര്യമുണ്ട്.

ശരണഗീതികളുടെ ദിവ്യമന്ത്രവും മുഴക്കി, മനസ്സില്‍ ധര്‍മശസ്താവിനെ മാത്രം പ്രതിഷ്ഠിച്ച്, ശിരസ്സില്‍ പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടേന്തി കരിമല കയറാനെത്തുന്ന അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും കാത്തിരിക്കുന്ന പുണ്യ ദേവസ്ഥാനങ്ങളിളുടെ...

പമ്പവരെ വാഹത്തില്‍ പോവുന്നു.പമ്പയില്‍ നിന്ന് നീലിമല കയറി അപ്പാച്ചിമേട് കടന്ന് സന്നിധാനത്തിലെത്താം. ഇതാണ് ഇന്ന് കൂടുതല്‍ ഭക്തന്മാര്‍ ഉപയോഗിക്കുന്ന വഴി.

മറ്റൊന്ന് എരുമേലിയില്‍ നിന്ന് അഴുത വഴി കരിമല കയറി വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി നീലിമല ചവുട്ടി സന്നിധാനത്തിലെത്താം.രണ്ടാമത്തെ വഴി വളരെ കഠിനമാണ്.


പണ്ടൊക്കെ ആളുകള്‍ കരിമലയും നീലിമലയും കയറിയാണ് ശബരിമലയ്ക്ക് പോയിരുന്നത്.ഇന്നും നല്ലൊരു വിഭാഗം ഭക്തര്‍ ഈ വഴിയാണ് വരുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :