വാലന്‍റയിന്‍സ് ഡേ

പ്രണയത്തിനായി ഓകമെങും ആഘോഷിക്കുന്ന ദിനം ഫെബ്രുവരി 14

WEBDUNIA|
പിന്നെയും വര്‍ഷങ്ങള്‍വേണ്ടിവന്നു പ്രണയദിനം കേരളത്തിന്‍റെ അതിര്‍ത്തി കടന്നുവരാന്‍. പാശ്ഛാത്യമായ എന്തിനേയും ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ മടിക്കാത്ത മലയാളിക്ക്, മലയാളയുവത്വത്തിന് ഇപ്പോള്‍ ഫെബ്രുവരി 14 ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ദിനമാണ്. കേരളത്തിലെ മിക്ക കാന്പസുകളിലും വാലന്‍റയിന്‍സ് ദിനം ആഘോഷിക്കപ്പെടുന്നു.

പ്രണയം കൈമാറാന്‍ ഏതേതെല്ലാം വഴികള്‍. മയൂരവും മഴമേഘവുമൊക്കെ സന്ദേശവും കൊണ്ടു പറന്ന കാലം മാറി. തപാല്‍ വകുപ്പ് പ്രണയികള്‍ക്ക് ചെയ്തപോലുള്ള ഉപകാരം മറ്റാരും ചെയ്തിട്ടുണ്ടാകില്ല. കൊറിയറും സ്പീഡ്പോസ്റ്റും വന്നെങ്കിലും തപാല്‍ പ്രണയത്തിന് പ്രചാരം കുറഞ്ഞില്ല.

പ്രണയലേഖനങ്ങളുടെ പുഷ്കരകാലം കഴിഞ്ഞത് ടെലഫോണ്‍ ജനകീയമായതോടെയാണ്. എന്തൊക്കെ മാറ്റങ്ങള്‍ ചുറ്റുമുണ്ടായാലും ഫെബ്രുവരി 14-ന് പ്രണയികള്‍ പ്രണയത്തിന്‍റെ പുത്തന്‍ സമവാക്യങ്ങള്‍ ആശംസാകാര്‍ഡിലൂടെ കൈമാറാന്‍ ഇന്നും മറക്കാറില്ല.

"എന്‍റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ് നിന്‍റെ ഓര്‍മ്മയ്ക്ക് ഞാനിറുക്കുന്നില്ല' എന്ന തലക്കെട്ടോടെ ഹൃദയത്തിന്‍റെ ചിഹ്നമുള്ള മനോഹരമായ ഒരു പ്രണയ സന്ദേശം കൈയില്‍ക്കിട്ടുന്ന ആരുടെ ഹൃദയത്തിലാണ് ഒരു തൂവല്‍സ്പര്‍ശമുണ്ടാകാത്തത്.

"നമ്മുടെ പ്രണയം പഴയ പുസ്തകത്താളിലെ ഇരട്ടിക്കാത്ത മയില്‍പ്പീലിയാകുന്നു !' എന്ന് ഹൃദയത്തിന്‍റെ ഭാഷയിലെഴുതിയ ഒരു സന്ദേശം കൈയില്‍ക്കിട്ടുന്ന ഏതു പ്രണയിനിയുടെ ഹൃദയമാണ് തരളിതമാകാത്തത് .

നമ്മെ സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരാള്‍ ഇവിടെ കൂടെയുണ്ടെന്ന ഒരു ആശ്വാസമാണ് പ്രണയസന്ദേശങ്ങള്‍ കൊണ്ടുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :