മമ്മൂട്ടിയുടെ പ്രണയാതുരമായ പഴയ ഓട്ടോഗ്രാഫ്!

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

PRO
PRO
‘എന്റെ കൂടെ പഠിച്ചവരെ എനിക്ക് നേരിട്ട് കാണണം, അവര്‍ക്ക് എത്ര മക്കളുണ്ട്, എത്ര പേരക്കുട്ടികളുണ്ടെന്നറിയണം. അതിനാണ് ഞാന്‍ വന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാരാജാസിലെ കലാലയ ജീവിതത്തിനിടെ താനൊപ്പിച്ച അബദ്ധങ്ങളും ഷൈന്‍ ചെയ്യാന്‍ നടത്തിയ കോമാളിത്തരങ്ങളും മമ്മൂട്ടി സദസ്സിനോട് തുറന്നുപറഞ്ഞു.

“പ്രണയാതുരമാണ് മഹാരാജാസിലെ അന്തരീക്ഷം. ഒരുപാട് പേരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. സിനിമക്കാര്‍ പറയുന്നതുപോലെ സ്റ്റിഫായ ആളൊന്നുമായിരുന്നില്ല അന്ന് ഞാന്‍, ശരിക്കും ഒരു നിലവാരവുമില്ലാത്ത തരം താണ കോമാളി. പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ പലതും ചെയ്യുമായിരുന്നു. ”

“ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടാല്‍ എന്നെ അറിയുമോ എന്ന് ആദ്യം ചോദിക്കും. അറിയില്ല എന്ന് പറഞ്ഞാല്‍ ഒരു കോറിഡോറില്‍ പോയി മാറി നിന്നിട്ട് വീണ്ടും ചോദിക്കും എന്നെ അറിയുമോന്ന്, എന്നിട്ട് പറയും നേരത്തെ അറിയുമോന്ന് ചോദിച്ച ആളല്ലേ അയാളാണെന്ന്. പെണ്‍കുട്ടികളുടെ പിറകെ നടന്ന് പാട്ടുപാടാനൊന്നും ഒരു മടിയുമുണ്ടായിരുന്നില്ല അന്ന്. അതിനുള്ള സ്വാതന്ത്ര്യവും അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്നു.”

“ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവിടെ പണ്ട് പഠിച്ച മാക്ബത്തിലെ സംഭാഷണം ഓര്‍മയില്‍ നിന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും മാക്ബത്തിലെ സംഭാഷണം ഓര്‍ത്തിരിക്കുന്ന ചുള്ളിക്കാടിനെ സമ്മതിക്കണം. എന്റെ കാര്യം പറയുകയാണെങ്കില്‍ പഠിച്ച കാര്യങ്ങളില്‍ ഒന്നുപോലും ഓര്‍മയിലില്ല. മരത്തണലും ക്ലാസ്മുറിയുമൊന്നുമല്ല, ഇവിടുത്തെ സുന്ദരികളായ പെണ്‍കുട്ടികളാണ് എന്നെ ആകര്‍ഷിച്ചത്. മൂന്ന് വര്‍ഷം മാത്രമെ പഠിച്ചുള്ളൂവെങ്കിലും ലോ കോളജില്‍ പഠിച്ച മൂന്ന് വര്‍ഷവും ഇവിടെത്തന്നെ ആയിരുന്നു. അതിനാല്‍ എനിക്ക് 6 വര്‍ഷത്തെ പാരമ്പര്യം ഇവിടെയുണ്ട്” - മമ്മൂട്ടി പറഞ്ഞു.

WEBDUNIA|
ഇരുപതിനായിരത്തോളം പേരാണ് മഹാരാജകീയത്തിന് എത്തിയത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ മന്ത്രി ഡോക്ടര്‍ തോമസ്‌ ഐസക്കും, ജസ്റ്റിസ്‌ സുകുമാന്‍, ഡോക്ടര്‍ കെആര്‍ വിശ്വംഭരന്‍, ഡോക്ടര്‍ വിപി ഗംഗാധരന്‍, സംവിധായകന്‍ സിദ്ദിഖ്‌, പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്‌ രാധാകൃഷ്‌ണന്‍, പിടി തോമസ്‌ എംപി എന്നിവരായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖര്‍. പൂര്‍വ അധ്യാപകരായ എംകെ സാനു, എം ലീലാവതി, ആന്‍റണി ജോസഫ്, എം അച്യുതന്‍ എന്നിവരും മഹാസംഗമത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :