മമ്മൂട്ടിയുടെ പ്രണയാതുരമായ പഴയ ഓട്ടോഗ്രാഫ്!

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

Mammootty
PRO
PRO
മഹാരാജകീയത്തില്‍ പങ്കെടുത്ത് പ്രണയാതുരമായ കലാലയ അനുഭവങ്ങള്‍ പങ്കുവച്ച മമ്മൂട്ടിക്കൊപ്പം വയലാര്‍ രവിയും തന്റെ ഓര്‍മകളെ തിരിച്ചുവിളിച്ചു. ആലപ്പുഴക്കാരന്‍ രവീന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരന്‍ കൊച്ചിക്കാരി മരിയ ഫ്രാന്‍സിസിനെ ജീവിത സഖിയാക്കിയ കഥയാണ് വയലാര്‍ രവി പറഞ്ഞത്.

“വല്ലപ്പോഴും ക്ലാസിലെത്തുന്ന എന്നെ ഒപ്പം പഠിച്ചിരുന്ന കല്യാണിക്കുട്ടിയാണ് മേഴ്‌സിയെ പരിചയപ്പെടുത്തിയത്. ‘ഒരാള്‍ രവിയെ എപ്പോഴും തിരക്കാറുണ്ട്, പ്രണയമാണെന്ന് തോന്നുന്നു’ എന്നാണ് കല്യാണിക്കുട്ടി അന്ന് മേഴ്‌സിയെപ്പറ്റി പറഞ്ഞത്. പിന്നീട് കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി..”

“ഞാന്‍ എന്നും രാവിലെ ഒമ്പതേ മുക്കാലിന് ഹിസ്റ്ററി ബ്‌ളോക്കിന്റെ മുകളില്‍ നിന്നും നോക്കാറുള്ള വലിയ കണ്ണുകളും നിറയെ മുടിയുമുള്ള പെണ്‍കുട്ടി. രണ്ട് കന്യാസ്ത്രീകളുടെ അകമ്പടിയോടെയാണ് അന്ന് മേഴ്‌സി, കോളേജില്‍ വന്നിരുന്നത്. വളരെ പെട്ടെന്നാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്. അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ കൂട്ടുകാരി വല്‍സലയുടെ പേരിലായിരുന്നു കത്തുകളയച്ചിരുന്നത്. അത്ര സ്ട്രിക്റ്റായിരുന്നു മേഴ്‌സിയുടെ വീട്ടുകാര്‍.”

“മേഴ്സി ബിഎസ്‌സി പഠനം കഴിഞ്ഞ് പോകുന്ന ദിനം ബോട്ടണി ക്ളാസിന് സമീപത്തെ ഇടനാഴിയില്‍ വച്ചാണ് കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ചോദിച്ചത്. ‘ഉം’ എന്നൊരു മൂളലായിരുന്നു അവളുടെ മറുപടി. ജീവിതത്തില്‍ അതുപോലെ സന്തോഷകരമായ അനുഭവം ഉണ്ടായിട്ടില്ല. നാല്‍പത് വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവള്‍ ഇന്നില്ല. അതിന്റെ ദു:ഖത്തിനിടയിലും മഹാരാജാസ് തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിധിയാണ് മേഴ്‌സി.”

“സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് പടിക്കല്‍ പൊലീസിനെ നിര്‍ത്തേണ്ടിവന്നു. ഈ സംഭവം, രാഷ്ട്രീയ ജീവിതത്തില്‍ എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ്. വലിയ മാനസിക സംഘര്‍ഷം ഇതുണ്ടാക്കി. പൊലീസിനെ വിന്യസിപ്പിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും കോളജിലെ സംഘട്ടനം ഒഴിവാക്കാന്‍ അത് അനിവാര്യമായിരുന്നു” എന്ന് രവി പറഞ്ഞ് നിര്‍ത്തി.


അടുത്ത പേജില്‍ വായിക്കുക “തറുതലയും കോമാളിയുമായ മമ്മൂട്ടി?”
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :