നഷ്ടപ്രണയത്തിന്‍റെ കഥ

IFMIFM
പക്ഷെ ഒരു ദിവസം ചാള്‍സിനെ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് എലീസ എത്തിയത്. അവള്‍ പാരീസിലേക്കു പോവുകാണത്രെ. ചാള്‍സുമൊത്ത് ഒരു ജീവിതം തനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയുകയില്ല എന്നു പറഞ്ഞാണ് അവള്‍ യാത്രയായത്. ചാള്‍സിന്‍റെ ഹൃദയം തകര്‍ന്നു. അവളുമൊത്തുള്ള ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവനെ കഠിനമായി ജോലിയെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

എലീസ പാരീസിലേക്കു പറന്നതോടെ കുറേ ദിവസങ്ങള്‍ ചാള്‍സ് ജോലിക്ക് പോവാന്‍ വരെ മടിച്ചു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചാള്‍സിന്‍റെ മനസില്‍ വാശിയാണുണ്ടായത്. എലീസ അല്ലാതെ തനിക്ക് മറ്റൊരു പെണ്‍കുട്ടി വേണ്ട. പക്ഷെ തന്നെ ഉപേക്ഷിച്ചു പോയ എലീസയെ താന്‍ എന്തൊക്കെ നേടി എന്നു കാണിച്ചു കൊടുക്കണം.

പിന്നെയങ്ങോട്ട് ഉയരങ്ങള്‍ കീഴടക്കുക എന്നതു മാത്രമായിരുന്നു ചാള്‍സിന്‍റെ ല‌ക്‍ഷ്യം. വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായികളില്‍ ഒരാളാണ് ചാള്‍സ്‍. ഒരു ദിവസം മനം മയക്കുന്ന തന്‍റെ ആഡംബര കാറില്‍ പോവുകയായിരുന്നു ചാള്‍സ്. കോരിച്ചൊരിയുന്ന മഴയാണ്. റോഡരികിലൂടെ വൃദ്ധദമ്പതികള്‍ നടന്നു പോവുന്നതു കണ്ടു. കുട ചൂടിയിരുന്നെങ്കിലും അവര്‍ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു.

WEBDUNIA|
അവരെ ശ്രദ്ധിച്ച ചാള്‍സിന് മനസിലായി ആ നടന്നു പോകുന്നത് എലീസയുടെ മാതാപിതാക്കളാണ്. അവരുടെ കൈയില്‍ ഒരു പൂച്ചെണ്ടുമുണ്ട്. ചാള്‍സ് അവരുടെ അടുത്ത കാര്‍ നിര്‍ത്തി. അവരെ കാറിലേക്കു ക്ഷണിച്ച് എവിടെയാണു പോകേണ്ടതെന്ന് ചോദിച്ചു. അവര്‍ പള്ളിയിലേക്കായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :