കണ്ണീര്‍ വര്‍ഷം-2009

WEBDUNIA|
PRO
വ്യത്യസ്ത മേഖലകളില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്ന ഒരു പിടി പ്രതിഭകളാ‍ണ് 2009ല്‍ നമ്മെ വിട്ടുപോയത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലെ നായക സങ്കല്‍‌പ്പത്തിന് പുതിയ ദൃശ്യഭാഷ്യമൊരുക്കിയ നടന്‍ മുരളി, മലയാളി എന്നെന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച എ കെ ലോഹിതദാസ്, വില്ലനായും ഹാസ്യതാരമായുമെല്ലാം മലയാളത്തില്‍ നിറഞ്ഞു നിന്ന രാജന്‍ പി ദേവ് മലയാളിയുടെ സ്വന്തം മാധവിക്കുട്ടി അങ്ങിനെ ഒരിക്കലും വിണ്ടെടുപ്പുകള്‍ സാധ്യമല്ലാത്ത ഒരു പിടി പ്രതിഭകള്‍

എ കെ ലോഹിതദാസ്
ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിന് എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച ലോഹിയുടെ അപ്രതീക്ഷിത അന്ത്യം സിനിമാലോകത്തെ കേരളത്തെ മുഴുവന്‍ കണ്ണീരണിയിച്ചു.

കമല സുരയ്യ
മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. നീര്‍മാതള സുഗന്ധം പോലെ ആ ഗന്ധവും മലയാളിയില്‍ നിന്നും അകന്നു പോയിരിക്കുന്നു.

രാജന്‍ പി ദേവ്
നാടക നടന്‍, സിനിമാ നടന്‍ എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച രാജന്‍ പി ദേവ് അന്തരിച്ചു. അച്ചാമക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്‌ഛന്‍റെ കൊച്ചുമോള്‍ക്ക് എന്നിവയായിരുന്നു രാജന്‍ പി ദേവ് സംവിധാനം ചെയ്ത സിനിമകള്‍. മലയാള സിനിമയില്‍ സ്വഭാവ നടനായും വില്ലനാ‍യും ഹാസ്യ താരമായുമെല്ലാം ഒരു കാട്ടുകുതിരയായി അശ്വമേധം നടത്തിയ രാജന്‍റെ മരണം സ്വാഭാവിക നടന്‍‌മാര്‍ അന്യമാകുന്ന മലയാള സിനിമയുടെ തീരാ നഷ്ടങ്ങളിലൊന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :