മണ്ണാറാശാല അമ്മ

WEBDUNIA|
അപ്പോള്‍ ഇല്ലത്തെ അന്തര്‍ജ്ജനം കഠിനമായി പ്രാര്‍ത്ഥിച്ചു, ഇല്ലത്തിനെ ആപത്തില്‍ പെടുത്തരുതേ ആയില്യ പൂജ മുടങ്ങരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. അപ്പോള്‍ ഉച്ച പൂജയും ആയില്യ പൂജയും ഇവര്‍ തന്നെ നടത്തട്ടെ എന്ന് അശരീരി വന്നു. അതനുസരിച്ച് അവര്‍ പൂജകള്‍ ചെയ്തു.

പിന്നീടങ്ങോട്ട് എല്ലാ പൂജകളും അവര്‍ തന്നെ നടത്താന്‍ തുടങ്ങി. ഇവര്‍ ഭൌതിക ജീവിതം വെടിഞ്ഞ് പൂജയും വ്രതവുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന സ്ഥാനം ലഭിച്ചു. അങ്ങനെയാണ് ഇല്ലത്തെ അന്തര്‍ജ്ജനം മണ്ണാറശാല അമ്മയായി മാറിയത്.

ആദ്യത്തെ അമ്മ ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു. മറ്റുള്ളവരെല്ലാം മുന്‍‌ഗാമിയുടെ മരണത്തിനു ശേഷം സ്ഥാനമേറ്റവരാണ്. ശവമെടുക്കും മുമ്പ് തന്നെ പുതിയ അമ്മയെ ആ സ്ഥാനത്തിരുത്തുക പതിവാണ്.

ഇല്ലത്തിനും ക്ഷേത്രത്തിനും ഇടയിലുള്ള ഒരു സ്ഥലത്താണ് ശവം അടക്കുക. അന്ന് നഗദേവതകളും ഭക്തരും ദു:ഖമാചരിക്കും. അന്ന് ക്ഷേത്രത്തില്‍ പാലും പഴവും മാത്രമേ നേദിക്കുകയുള്ളു. അതും ഒരു നേരം മാത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :