ചോറ്റാനിക്കര ക്ഷേത്രം

മകം നാളില്‍ ദേവിയെ കണ്ടു വണങ്ങാന്‍ ഭക്തജനപ്രവാഹമാണ്.

chotanikkara nada
WDWD
അദ്വൈത മതസ്ഥാപകനായ ശങ്കരാചാര്യര്‍ മൈസൂറിലെ ചാമുണ്ഡേശ്വരിയെ കേരളത്തില്‍ കുടിയിരുത്തണമെന്ന ഉദ്ദേശത്തോടെ, ദ്വീര്‍ഘകാലം ഭജിച്ചുവെന്നും ഒടുവില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി കേരളത്തിലേക്ക് പുറപ്പെട്ട ദേവി, ആചാര്യ സ്വാമികള്‍ നിബന്ധന ലംഘിച്ചതിനാല്‍ മൂകാംബികയില്‍ വാസമുറപ്പിച്ചുവെന്നും സ്വാമികളുടെ ആഗ്രഹമനുസരിച്ച് ദേവിയുടെ ചൈതന്യം എല്ലാ ദിവസവും എതൃത്തു പൂജ കഴിയുന്നതുവരെ ചോറ്റാനിക്കര അമ്മയില്‍ അധിവസിക്കുന്ന എന്നും ഐതിഹ്യമുണ്ട്.

മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരക്ക് ഭ്രഷ്ട് വന്നതും അദ്ദേഹം അപ്രതൃക്ഷനായതും ചോറ്റാനിക്കരയില്‍ വച്ചാണത്രേ. തന്‍റെ ഭക്തനെ രക്ഷിക്കാന്‍ അമ്മ ഒരു യക്ഷിയെ വെട്ടിക്കൊന്ന കഥ പ്രസിദ്ധമാണ്. ദേവിയുടെ ഭക്തവാത്സല്യം തെളിയിക്കുന്ന ഒട്ടനവധി അത്ഭുത കഥകള്‍ ആധുനികര്‍ക്കും പറയുവാനുണ്ട്.

ചോറ്റാനിക്കരയും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം "വേന്ദനാട്' എന്ന പേരിലാണ് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. വേദപണ്ഡിതന്മാരും മന്ത്രതന്ത്രാദികളില്‍ നിപുണന്മാരുമായ നന്പൂതിരിമാരുടെ ഒട്ടേറെ ഭവനങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു

ചോറ്റാനിക്കര ക്ഷേത്രത്തിന്‍റെ ആദ്യത്തെ ഭരണകര്‍ത്താകള്‍. അവരില്‍ എടാട്ടു നന്പൂതിരിയായിരുന്നു പ്രമാണികന്‍. പിന്നീട് അയിനിക്കാട്ട് നന്പൂതിരിമാരുടെ ഭരണമായിരുന്നു. ഇക്കാലത്ത് ക്ഷേത്രത്തിന്‍റെ ഐശ്വര്യവും ദേവിയുടെ ചൈതന്യവും പതിന്മടങ്ങ് വര്‍ദ്ധിച്ചതായി പറയപ്പെടുന്നു.

അയിനിക്കാട് ഇല്ലം അന്യം നിന്നപ്പോള്‍ ക്ഷേത്ര ഭരണം കൊച്ചി രാജാവ് ഏറ്റെടുത്തു. 1950 ലെ ഒരാക്റ്റ് പ്രകാരം ഭരണം കൊച്ചി ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായി.








WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :