ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

ഏഴരപൊന്നനപ്പുറത്തെ ഏറ്റുമാനൂരപ്പന്‍

Ettumannor temple fornt side
WDWD
വില്ലുകുളം ക്ഷേത്രത്തില്‍ മാധവി പിള്ള പൂജ എന്നൊരു പ്രത്യേക ഉഷ:പൂജയുണ്ട്. കോഴിക്കോട് സാമൂതിരിയുടെ അനന്തിരവള്‍ മാധവി തമ്പുരാട്ടിയുടെ തലയിലെ വ്രണം മാറിയതിന് സാമൂതിരി ഏര്‍പ്പെടുത്തിയതാണ് അഭിഷേകം കഴിഞ്ഞാലുള്ള ഈ പ്രത്യേക പൂജ. സാമൂതിരി ഇതിനുവേണ്ടി നിലവും പുരയിടവും ക്ഷേത്രത്തിനു നല്‍കിയിരുന്നു.

കൊല്ലവര്‍ഷം 929 ല്‍ തിരുവിതാം‌കൂര്‍ ക്ഷേത്രം നില്‍ക്കുന്ന വടക്കും‌കൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ മാധവി പിള്ള മഠവും സാമൂതിരി നല്‍കിയ സ്ഥലവും നശിപ്പിച്ചു. ഇതിന്‍റെ പ്രായശ്ചിത്തമായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ നടയ്ക്ക് വച്ചതാണ് ഏഴരപൊന്നാന. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടേതായിരുന്നു പ്രായശ്ചിത്ത നേര്‍ച്ചയെങ്കിലും കാര്‍ത്തിക തിരുനാളാണ് ആനകളെ നടയ്ക്ക് വച്ചത്.

രണ്ടടി പൊക്കം വരുന്ന പ്ലാവിന്‍റെ തടിയില്‍ തീര്‍ത്ത ഏഴാനകളും ഓരോ തുലാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഒരടി പൊക്കമുള്ള പ്ലാവിന്‍ തടിയിലുണ്ടാക്കിയ അര ആനയെ അരതുലാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചെങ്ങന്നൂരിലെ എട്ട് ഇല്ലക്കാരാണ് ക്ഷേത്രത്തിന്‍റെ ഊരാഴ്മക്കാര്‍. അവര്‍ പങ്കുവച്ച് എടുക്കാതിരിക്കാനാവാം ഏഴര പൊന്നാനകളാക്കിയതെന്ന് കരുതുന്നത്.
Ezhara ponnana
WDWD


കൊല്ലവര്‍ഷം 717 കുംഭം 21 ന്‍് തുടങ്ങി 720 മീനം 20 ന് ദ്രവ്യ കലശം നടത്തി എന്ന് ക്ഷേത്രത്തിനു മുകള്‍ ഭാഗത്തെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. ഈ സമയത്ത് തമിഴ്നാട്ടിലെ ചിദംബരത്തു നിന്നാണ് ലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നാണ് അനുമാനിക്കുന്നത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനു പടിഞ്ഞാറുള്ള വലിയവിളക്കിലെ എണ്ണമഷി കോണ്ട് കണ്ണെഴുതിയാല്‍ കണ്ണുരോഗങ്ങള്‍ മാറുമെന്ന് വിശ്വാസമുണ്ട്.

ക്ഷേത്രനടയ്ക്കല്‍ കാണുന്ന കരിങ്കല്‍ നാദസ്വരം നീലകണ്ഠന്‍ ആശാരി നടയ്ക്കല്‍ വച്ചതാണ്. ആകെ 14 സ്വര്‍ണ്ണ താഴികക്കുടങ്ങളുണ്ട്. ഈ ക്ഷേത്രം പണ്ടുമുതലെ രോഗങ്ങള്‍ മാറാന്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥിക്കാനും പ്രസിദ്ധമായിരുന്നു എന്ന് കരുതണം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :