രമണമഹര്‍ഷിയുടെ ജയന്തി

ടിശശി മോഹന്‍

WEBDUNIA|
മൗനത്തിലൂടെ ആത്മീയതയുടെ അവാച്യ അനുഭൂതി പകര്‍ന്ന ഋഷിവര്യനായിരുന്നു രമണ മഹര്‍ഷി. സനാതന ധര്‍മ്മത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ അദ്ദേഹം സ്വജീവിതത്തിലൂടെ ജനകോടികളോട് വിളംബരം ചെയ്തു. തപസ്സിലൂടെ അദ്ദേഹം വിജ്ഞാനവും തേജസ്സും ആര്‍ജ്ജിച്ചു.

രമണ മഹര്‍ഷിയുടെ സാന്നിധ്യമോ സ്പര്‍ശനമോ ലക്ഷക്കണക്കിന് അരാധകരെ അലൗകികമായ ആനന്ദത്തില്‍ ആറാടിച്ചിട്ടുണ്ട്.

ആ ഋഷിശ്രേഷ്ഠന്‍റെ 128 -ാം പുണ്യ ജയന്തിയായിരുന്നു 2007 ഡിസംബര്‍ 30 ന് .1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ തിരുച്ചുഴിയില്‍ ധനുമാസത്തിലെ തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പേര്.

1950 ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.

ഞാന്‍ എന്ന ശബ്ദം എവിടെ നിന്ന് പുറപ്പെടുന്നുവോ, അവിടം സൂക്ഷമമായി നോക്കുമ്പോള്‍ മനസ്സവിടെ ലയിക്കും - അതാണ് തപസ്സ് - രമണ മഹര്‍ഷി ശിഷ്യനോട് പറഞ്ഞു.

പൂര്‍വ ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച പ്രാരബワ കര്‍മ്മങ്ങള്‍ ഓരോ ജീവിതത്തിലും അനുഭവിക്കേണ്ടി വരും . അതനുഭവിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് എല്ലാം സഹിച്ച് മൗനം പാലിക്കുന്നതാണ് ഉത്തമം - മഹര്‍ഷി അരുള്‍ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :