ചട്ടമ്പി സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ ഗുരു

WEBDUNIA|
ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍.

സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു.

കേരളത്തിനെ പുനരുത്ഥാനത്തിലേക്ക് നയിച്ച മഹാപ്രസ്ഥാനത്തിന്‍റെ ഗുരുവായ ചട്ടമ്പിസ്വാമികള്‍ ഉളളൂര്‍ക്കോട് ഭവനത്തില്‍ വാസുദേവശര്‍മ്മയുടെയും നങ്ങാദേവിയുടെയും മകനായി തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരിലാണ് ജ-നിച്ചത്. 1853 ഓഗസ്റ്റ് 25നായിരുന്നു ജനനം.

കൊല്ലവര്‍ഷം 1029 ലെ ചിങ്ങമാസം 11ന് ഭരണി നക്ഷത്രത്തിലായിരുന്നു ജനനം എല്ലാ കൊല്ലവും ചിങ്ങത്തിലെ ഭരണിക്കാണ് വിധ്യാധിരാജ ജയന്തി ആഘോഷിക്കുന്നത്.

ദാരിദ്യ്രം നിറഞ്ഞതായിരുന്നു കുഞ്ഞനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സ്വാമികളുടെ ബാല്യകാലം. വടിവീശ്വരം വേലുപിള്ള ആശാനും കൊല്ലൂര്‍ ക്ഷേത്രത്തിലെ സംസ്കൃതാധ്യാപകനുമായിരുന്നു സ്വാമികളുടെ ബാല്യത്തിലെ ഗുരുക്കന്മാര്‍.

തുടര്‍ന്ന് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ പള്ളിപ്പുരയില്‍ ഉപരിപഠനം. ഗുരു ലീഡറാക്കി. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ലീഡറെന്നാല്‍ ചട്ടമ്പിയെന്നാണ് വിളിക്കുക. അങ്ങിനെ കുഞ്ഞന്‍ ചട്ടമ്പിയായി.

സകലാകലാവല്ലഭനായിരുന്നു സ്വാമികള്‍. കലകളിലുള്ള പ്രാവീണ്യത്തിന് പുറമെ പ്രസിദ്ധ യോഗിയായ അയ്യാ സ്വാമികളെ പരിചയപ്പെടുകയും അലൂഹത്തില്‍നിന്നും ഹഠയോഗത്തില്‍ അഭ്യസിക്കുകയും ചെയ്തു.

തമിഴ്ഭാഷയോട് തോന്നിയ പ്രത്യേകത തമിഴ് ഭാഷാപഠനത്തിനായുള്ള നീണ്ടകാലത്തെ യാത്രക്കിടയാക്കി. സ്വാമി നാഥദേശികനില്‍നിന്ന് തമിഴ് വേദാന്തവും സുബ്ബാജടാപാഠികളുടെയടുക്കല്‍നിന്ന് ആദ്ധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങളും പഠിക്കുകയുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :