അവിസ്മരണീയമായ ട്വന്‍റി ലോകകപ്പ്

അഭയന്‍ പി എസ്

PTIPTI
ആദ്യ സെഞ്ച്വറി വിന്‍ഡീസിന്‍റെ ഗെയില്‍ കണ്ടെത്തി. 57 പന്തില്‍ 10 സിക്‍സറുകളുമായി 117 റണ്‍സായിരുന്നു ഗെയില്‍ നേടിയത്. മത്സരത്തില്‍ ഗെയ്‌‌ല്‍ അടിച്ചു കൂട്ടിയത് പത്തു സിക്സറുകള്‍. ഹര്‍ഷല്‍ ഗിബ്‌സ് 14 ഫോറുകളുമായി ആദ്യ ട്വന്‍റി ലോകകപ്പ് അര്‍ദ്ധ ശതകത്തിനും ഉടമയായി.

WEBDUNIA|
ജോഹന്നാസ് ബര്‍ഗില്‍ നടന്ന മത്സരത്തില്‍ കരീബിയന്‍ ടീമായ വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.205 റണ്‍സിനു മറുപടി പറയാന്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 208 അടിച്ചതോടെ ആദ്യം 400 റണ്‍സ് കടന്ന മത്സരമായി ഇത് മാറി. അതിനു ശേഷം 400 കടന്ന മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നതാണ്.

ബ്രോഡിന്‍റെ പത്തൊമ്പതാം ഓവറില്‍ ആറു പന്തും തൂക്കി യുവരാജ് ട്വന്‍റിയില്‍ ഒരോവറിലെ കൂടുതല്‍ സിക്സറടിക്കുന്ന ആദ്യ താരമായി. കൂട്ടത്തില്‍ വേഗമേറിയ അര്‍ദ്ധ ശതകത്തിനു കൂടി പാത്രമാകുകയായിരുന്നു യുവി.സിക്സറുകളിലൂടെ റണ്‍സ് ഒഴുകിയപ്പോള്‍ 12 പന്തുകളില്‍ 50 കടന്ന് എറ്റവും വേഗമേറിയ അര്‍ദ്ധ ശതകം പിറന്നു. മൊത്തം 16 പന്തില്‍ 58 റണ്‍സാണ് യുവരാജ് സിംഗ് അടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :