സെല്‍ഫി എടുക്കാനെന്ന വ്യാജേന ഭാര്യയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി: ഭര്‍ത്താവ്‌ അറസ്റ്റില്‍

സെല്‍ഫി എടുക്കുന്നതിനിടെ ഭര്‍ത്താവ്‌ ഭാര്യയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി.

മീററ്റ്, സെല്‍ഫി, കൊലപാതകം, സ്ത്രീധനം mirat, selfie, murder, dowry
മീററ്റ്| സജിത്ത്| Last Modified ബുധന്‍, 1 ജൂണ്‍ 2016 (11:03 IST)
സെല്‍ഫി എടുക്കുന്നതിനിടെ ഭര്‍ത്താവ്‌ ഭാര്യയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. മീററ്റിലെ സര്‍ധാനയില്‍ തിങ്കളാഴ്‌ച്ചയാണ്‌ സംഭവം നടന്നത്. സര്‍ധാന സ്വദേശിയായ അഫ്‌താബാണ്‌ ഭാര്യ ആയിഷയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്‌.

കനാലിനടുത്ത്‌ വെച്ച്‌ തന്നെയും കുടുംബത്തെയും കുറച്ചുപേര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കൈയ്യേറ്റത്തിനിടെ ആയിഷയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടെന്നും തന്റെ ഭാര്യ മരണപ്പെട്ടുവെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി അഫ്‌താബ്‌ അറിയിച്ചു‌. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ പൊരുത്തമില്ലായ്മ പൊലീസിനു കാര്യങ്ങള്‍ എളുപ്പമാക്കി.

എന്നാല്‍ ഏറെ നേരത്തെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ എന്ന വ്യാജേന ഭാര്യയെ കനാലിന്‌ അടുക്കലേക്ക്‌ കൊണ്ടുപോയെന്നും അവിടെ നിന്ന്‌ കനാലിലേക്ക്‌ തള്ളിയിടുകയായിരുന്നെന്നും ഇയാള്‍ സമ്മതിച്ചു. സ്‌ത്രീധന പ്രശ്‌നമാണ്‌ കൊലയ്‌ക്ക് കാരണമെന്നാണ്‌ പ്രഥമിക നിഗമനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :