ഷിനെയ്ക്ക് അടിയന്തിര വൈദ്യസഹായം

മുംബൈ| WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (16:51 IST)
ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷിനെ അഹൂജയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കാന്‍ മുംബൈ അതിവേഗ കോടതി ഉത്തരവിട്ടു. ഷിനെയ്ക്ക് അടിയന്തിര ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ ഷിനെ വേദന മൂലം കരയുന്നുണ്ടായിരുന്നു. ഡിസ്ക് തെറ്റിയതിനെ തുടര്‍ന്ന് വേദന സഹിക്കാനാവാതെയാണ് മുപ്പത്തിയാറുകാരനായ ഷിനെ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടത്.

വേദനമൂലം നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഷിനെയെ രണ്ട് പൊലീസുകാര്‍ താങ്ങിപ്പിടിച്ചാണ് ഇന്ന് കോടതി മുറിയില്‍ എത്തിച്ചത്. പിന്നീട് പുറത്തേക്ക് കൊണ്ടുവന്ന ഷിനെയെ ഒരു ബഞ്ചില്‍ ഇരുത്തിയെങ്കിലും നടന്‍ അതില്‍ കിടക്കുകയും വേദന മൂലം കരയുകയും ചെയ്തു. ഉടന്‍തന്നെ നടന്റെ അഭിഭാഷകന്‍ സമീര്‍ നാഗ്രെ അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി.

ഷിനെയ്ക്ക് വൈദ്യസഹായം നല്‍കാനും ആവശ്യമെങ്കില്‍ ജെജെ ആശുപത്രിയിലേക്ക് മാറ്റാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :