ഭര്‍ത്താവിനെയും മകളെയും ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊല്ലുന്നത് നോക്കി നിന്നു, മകനെ കൊല്ലട്ടെയെന്ന കാമുകന്റെ ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെ !

മാതൃത്വത്തിന് ശാപമായ ഒരു സ്ത്രീ

AISWARYA| Last Modified ശനി, 29 ഏപ്രില്‍ 2017 (14:35 IST)
ഭര്‍ത്താവിനെയും മകളെയും കണ്‍‌മുന്നിലിട്ട് ഇഷ്ടികകൊണ്ട് തലക്കടിച്ച് കാമുകന്‍ കൊന്നു. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷിനെ കൊല്ലാന്‍ ശ്രമിക്കവേ അത് നിങ്ങളുടെ മകനാണെന്ന ആ അമ്മയുടെ ഉത്തരത്തില്‍ അയാള്‍ കൊലപാതകത്തില്‍ നിന്നും പിന്തിരിഞ്ഞു.

രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തി ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്യുകയായിരുന്നു.

സുഷിമയം കൊല്ലപ്പെട്ട വിവേക് പ്രതാപുമായി വിവാഹം നടക്കുന്നതിന്റെ മുന്‍പേ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്ള്യൂ സിങ്ങും തമ്മില്‍. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത അവസരം നോക്കി ഇയാള്‍ സ്ഥിരമായി വീട്ടില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ വിവരം ഭര്‍ത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിന് വഴി തെളിയിച്ചത്.

രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും അഴിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞതെന്ന് പരസ്യമായി ആരുഷ് വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതരാക്കിയിരുന്നു. തുടന്ന് പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :