ബിട്ടി മൊഹന്തിയെ കുടുക്കിയത് കാമുകി തന്നെയെന്ന് സൂചന

ജയ്പൂര്‍| WEBDUNIA|
PRO
PRO
ആള്‍മാറാട്ടം നടത്തി കണ്ണൂരില്‍ ജീവിച്ച പീഡനക്കേസ് പ്രതി ബിട്ടി മൊഹന്തിയെ പൊലീസിന് കാട്ടിക്കൊടുത്തത് സഹപ്രവര്‍ത്തകയുടെ കത്ത് ആണെന്ന് റിപ്പോര്‍ട്ടുകള്‍ഉണ്ടായിരുന്നു. മലയാളിയായ ഈ യുവതി ബിട്ടിയുടെ കാമുകി ആയിരുന്നു എന്നാണ് വിവരം.

2006ല്‍ ആല്‍വാര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിയവെ പരോളില്‍ ഇറങ്ങി മുങ്ങിയ ബിട്ടിയെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. ആറ് വര്‍ഷക്കാലം ബിട്ടി ഒരു ദുരൂഹതയായി തുടര്‍ന്നു. അപ്പോഴാണ് ആന്ധ്രയില്‍ നിന്നുള്ള രാഘവ് രാജന്‍ എന്ന വ്യാജപേരില്‍ മാടായി എസ്‌ബിടി ബ്രാഞ്ചില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്യുന്നത് ബിട്ടിയാണെന്ന ഊമക്കത്ത് ബാങ്ക് മാനേജര്‍ക്കും പൊലീസിനും ലഭിക്കുന്നത്. പ്രണയപരാജയം മൂലം കാമുകി തന്നെയാണ് ബിട്ടിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത് എന്നാണ് സൂചന. ശിക്ഷയ്ക്കിടെ മുങ്ങിയ ബിട്ടിയെ സംബന്ധിക്കുന്ന ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കേരളം, ആന്ധ്രാ പ്രദേശ്, ഒറീസ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പൊലീസ്.

പിടിയിലായത് ബിട്ടി തന്നെയാണെന്നാണ് ഉറപ്പുവരുത്താന്‍ ഇയാളെ ഡിഎന്‍എ പരിശോധനയ്ക്കും വിധേയനാക്കുന്നുണ്ട്. ഒറീസയിലെ ഹോം‌ഗാര്‍ഡ് ഡിജിപി ആയിരുന്ന ബിദ്യ ഭൂഷന്‍ മൊഹന്തി (ബിബി മൊഹന്തി)യുടെ മകനാണ് ബിറ്റി. എന്നാല്‍ ബിട്ടി അറസ്റ്റിലായശേഷം ഇയാളുടെ മാതാപിതാക്കള്‍ ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :